എംഎല്‍എ ഹോസ്റല്‍: മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ യോഗം വിളിക്കുമെന്നു സ്പീക്കര്‍
എംഎല്‍എ ഹോസ്റല്‍: മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ യോഗം വിളിക്കുമെന്നു സ്പീക്കര്‍
Saturday, July 26, 2014 12:16 AM IST
തിരുവനന്തപുരം: നിയമസഭാ ഹോസ്റലില്‍ മുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നതിനു സര്‍വകക്ഷി യോഗം വിളിക്കുമെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഓഫീസ് അറിയിച്ചു.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു സര്‍വകക്ഷി യോഗമാണ്. മുന്‍ എംഎല്‍എമാര്‍ക്കു താമസിക്കാന്‍ മുറി അനുവദിക്കുന്നതിനു ചില കീഴ്വഴക്കവും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. പല സന്ദര്‍ഭങ്ങളിലും ഇതു കര്‍ശനമാക്കിയപ്പോള്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. മുന്‍ എംഎല്‍എ മാര്‍ക്ക് അനുവദിക്കുന്ന മുറിയില്‍ ആരു താമസിക്കണമെന്നത് അവരുടെ മാത്രം ഉത്തരവാദിത്വമാണ്. ഈ വിഷയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമസഭയ്ക്കോ ഉദ്യോഗസ്ഥര്‍ ക്കോ കഴിയില്ല.

മുറികള്‍ അനുവദിച്ചതില്‍ എന്തെങ്കിലും വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്െടങ്കില്‍ അടിയന്തര അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കും.


ക്രിമിനല്‍ കേസിലെ പ്രതി നിയമസഭാ ഹോസ്റലില്‍ താമസിക്കുന്നുവെന്ന സംശയം കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്പീക്കറുടെ ഓഫീസില്‍ കഴിഞ്ഞ 23ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിയമസഭാ ഹോസ്റലും പരിസരവും നിരീക്ഷിക്കുന്നതിനും വേണ്ട പരിശോധന നടത്താനും സ്പീക്കറുടെ ഓഫീസ് അനുവാദം നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു.

രാവിലെ മുതല്‍ നിരീക്ഷണത്തിലായിരുന്ന പ്രതി ഹോസ്റല്‍ പരിസരം വിട്ടു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ അന്നു രാത്രിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. നിയമസഭാ ഹോസ്റലും പരിസരവും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാകാന്‍ പാടില്ല. ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടതു പോലീസാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.