ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകളുടെ സ്ഥിതി ശോചനീയമെന്നു പഠനറിപ്പോര്‍ട്ട്
Saturday, July 26, 2014 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകളുടെ ഭൌതിക സാഹചര്യങ്ങള്‍ ശോചനീയമാണെന്നു റിപ്പോര്‍ട്ട്. തിരുവനന്തപുരം കേന്ദ്രമായുള്ള റൈറ്റ്സ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടിലാണ് ഫിഷറീസ് സ്കൂളുകളെക്കുറിച്ചു പ്രതിപാദിക്കുന്നത്.

ഫിഷറീസ് സ്കൂളുകളില്‍ 60 ശതമാനത്തിലേറെയും പ്രവര്‍ത്തിക്കുന്നത് 20 വര്‍ഷത്തിലധികം പഴക്കം ചെന്ന കെട്ടിടങ്ങളിലാണ്. ഈ സ്കൂളുകളിലൊന്നും ഹെഡ്മാസ്റര്‍മാര്‍ക്കു പ്രത്യേക മുറിയില്ല. 50 ശതമാനത്തിലും സ്മാര്‍ട് ക്ളാസ് റൂമുകളില്ല. 30 ശതമാനം കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ കളിസ്ഥലവുമില്ല. കട്ടില്‍, മേശ, കസേര എന്നിവ ആവശ്യത്തിനില്ലെന്നു മാത്രമല്ല ഉള്ളവയിലേറെയും ഉപയോഗ ശൂന്യവുമാണ്. ടോയ്ലെറ്റുകളുടെ സ്ഥിതിയും പരിതാപകരമാണ്.


കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 37 ശതമാനത്തിലധികം വിദ്യാര്‍ഥികളുടെ കുറവാണു പ്രവേശനത്തില്‍ ഉണ്ടായതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ബി. അജയകുമാര്‍, കോ- ഓര്‍ഡിനേറ്റര്‍മാരായ റിയാസുദീന്‍, രാധാലക്ഷ്മി എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.