മഴക്കുറവ് 19 ശതമാനം
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: ജൂലൈയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായെങ്കിലും കേരളത്തിലെ മഴകമ്മി ഉയര്‍ന്നതോതില്‍ തുടരുന്നു. ജൂലൈ 30 വരെയുള്ള കണക്കനുസരിച്ചു 19 ശതമാനമാണു മഴക്കുറവ്. 1358.5 മില്ലിമീറ്റര്‍ കിട്ടേണ്ട സ്ഥാനത്തു ലഭിച്ചത് 1106.1 മില്ലിമീറ്റര്‍ മഴ.

ജൂലൈ ഒന്നിന് 30 ശതമാനം കുറവായിരുന്നു മഴ. ഇതു ജൂലൈ ഒമ്പതിന് 41 ശതമാനത്തിലേക്കു കൂടിയതാണ്. പിന്നീട് മഴ കൂടിയതോടെ കമ്മി ക്രമമായി കുറഞ്ഞുവന്നു. എന്നാല്‍ മൂന്നു ദിവസമായി മഴയുടെ തോതു കുറഞ്ഞിരിക്കുകയാണ്.

എല്ലാ ജില്ലകളിലും മഴ കമ്മിയാണ്. ഏറ്റവും മഴക്കുറവ് തിരുവനന്തപുരത്താണ് -54 ശതമാനം . 561.9 മില്ലിമീറ്റര്‍ വേണ്ടിടത്തു ലഭിച്ചത് 260.9 മില്ലിമീറ്റര്‍. കാസര്‍ഗോട്ട് 37 ശതമാനം, ആലപ്പുഴയില്‍ 36, കൊല്ലത്ത് 33, തൃശൂരില്‍ 32, പത്തനംതിട്ടയില്‍ 22, കോട്ടയത്ത് 20 ശതമാനം എന്നിങ്ങ നെയാണു കമ്മി. ഇടുക്കിയില്‍ നാലുശതമാനവും മലപ്പുറത്ത് ആറുശതമാനവും മാത്രമാണു കുറവ്. ഇടുക്കിയില്‍ 1418.4 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് 1366.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പാലക്കാട്ട് 16 ശതമാനം, കണ്ണൂരിലും കോഴിക്കോട്ടും 15 ശതമാനം, എറണാകുളത്ത് 13 ശതമാനം എന്നിങ്ങനെയാണു കുറവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.