ജോലിസ്ഥലത്തുനിന്നു നാലര ലക്ഷം മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റില്‍
Thursday, July 31, 2014 11:47 PM IST
തൃപ്പൂണിത്തുറ: ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു നാലര ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റില്‍. പത്തനംതിട്ട കോന്നി സ്വദേശി തയ്യില്‍ പുത്തന്‍വീട്ടില്‍ സജിനെ(22)യാണു കഴിഞ്ഞ ദിവസം കുമളി ടൌണില്‍നിന്നു ഹില്‍പ്പാലസ് സിഐ സി.കെ. ഉത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള എന്‍കെആര്‍ ഓയില്‍ മില്‍സ് എന്ന സ്ഥാപനത്തില്‍ ഏതാനും ദിവസം മാത്രം ജോലിക്കു നിന്ന ഇയാള്‍ നാലര ലക്ഷം രൂപയുമായി കടന്നതായിട്ടാണു പരാതി. ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെയാണ് ഇയാള്‍ ഇവിടെ ജോലി ചെയ്തത്. ഒരാഴ്ചത്തെ വിറ്റുവരവ് തുകയായ നാലര ലക്ഷം രൂപയും കവര്‍ന്നു മുങ്ങിയെന്നാണു പരാതി. സ്ഥാപന ഉടമ ജിക്കോ ഹില്‍പ്പാലസ് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോന്നി തോട്ടാവേലില്‍ ബാലചന്ദ്രന്റെ വീട്ടില്‍നിന്നു 50,000 രൂപ മോഷ്ടിച്ചതും ജൂണ്‍ മാസത്തില്‍ കോന്നി അട്ടച്ചാക്കലുള്ള റിട്ടയേര്‍ഡ് അധ്യാപികയുടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തട്ടിയെടുത്തതും താനാണെന്നു ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച പണമുപയോഗിച്ചു ബാംഗളൂരും മറ്റും ആഡംബര ജീവിതം നയിച്ച പ്രതി കുമളിയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.


കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. നിശാന്തിനി, തൃക്കാക്കര എസി സേവ്യര്‍ സെബാസ്റ്യന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ഹില്‍പ്പാലസ് സിഐ ഉത്തമന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ എസ്ഐ പി.ആര്‍. സന്തോഷ്, എഎസ്ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ സുരേഷ്, മധുസൂദനന്‍, ബിനു, ജോസി, സഞ്ജയന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. എറണാകുളം ചീഫ് ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം പ്രതിയെ പോലീസ് കസ്റഡിയില്‍ വാങ്ങിയതായി സിഐ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.