കൂടുതല്‍ പ്ളസ് ടു സ്കൂളും ബാച്ചും ആലോചനയിലില്ലെന്നു മുഖ്യമന്ത്രി
കൂടുതല്‍ പ്ളസ് ടു സ്കൂളും ബാച്ചും ആലോചനയിലില്ലെന്നു മുഖ്യമന്ത്രി
Thursday, July 31, 2014 10:50 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൂടുതല്‍ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ ആലോചനയിലില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്െടന്നു പറയുന്നവര്‍ തെളിവുകളുമായി മുന്നോട്ടുവന്നാല്‍ അന്വേഷിക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ പ്ളസ് ടു ബാച്ചുകള്‍ വേണമെന്ന് അഭിപ്രായം ഉയര്‍ത്തുന്നവരുണ്ട്. എന്നാല്‍, ഇപ്പോള്‍ അനുവദിച്ചതുതന്നെ കൂടിപ്പോയി എന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. പുതിയ പ്ളസ് ടു അനുവദിക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല. അഴിമതി നടത്താന്‍ ആഗ്രഹിച്ചാല്‍പ്പോലും നടക്കാത്ത പാക്കേജ് ആണു സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പ്ളസ്ടു അനുവദിച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരെ അധ്യാപക ബാങ്കില്‍നിന്നും എയ്ഡഡ് സ്കൂളുകളില്‍ ഗസ്റ് അധ്യാപകരെയുമാണു നിയമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഗസ്റ് അധ്യാപകരുമായി മുന്നോട്ടുപോകും. പുതിയ സ്കൂളുകള്‍ക്കായി 400 കോടി രൂപ അധികമായി വേണമെന്നു പറയുന്നതിന്റെ നാലിലൊന്നു തുകപോലും ഇപ്പോള്‍ ആവശ്യമില്ല.

പ്ളസ്ടു അനുവദിച്ചതില്‍ അഴിമതിയുണ്െടന്ന് ആരോപിക്കുന്നവര്‍ തെളിവുസഹിതം പറയട്ടെ. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തയാറാണ്. കിട്ടാത്തവര്‍ നിരാശപ്പെട്ടിട്ടു കാര്യമില്ല. വിവാദങ്ങളുണ്ടാക്കി എന്തിനെയും ഇല്ലാതാക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. പരമാവധി കുട്ടികള്‍ക്കു പഠിക്കാന്‍ അവസരം ഒരുക്കുകയാണു സര്‍ക്കാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് അപേക്ഷിച്ച സ്കൂളുകളിലെല്ലാം പ്ളസ് ടു ലഭിച്ചെന്നാണ്. ഇതില്‍ ഒരു അഴിമതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളില്‍ 14 പ്ളസ്ടു ബാച്ച് ഉള്ളതിനാലാണു പുതിയ ബാച്ച് അനുവദിക്കാത്തത്. കുട്ടികള്‍ വെയ്റ്റിംഗ് ലിസ്റില്‍ കാത്തു നില്‍ക്കുന്നുണ്െടന്നതും സത്യമാണെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പത്തു കുട്ടികളില്‍ താഴെ പഠിക്കുന്ന സ്കൂളുകള്‍ നിര്‍ത്തുന്നതു സര്‍ക്കാര്‍ ഗൌരവമായി പരിഗണിച്ചുവരികയാണ്. അടുത്ത വര്‍ഷം ഏറ്റവും കുറഞ്ഞത് 25 കുട്ടികളെയെങ്കിലും ഉള്‍പ്പെടുത്താന്‍ സ്കൂളുകള്‍ ശ്രമിക്കണം. അണ്‍ ഇക്കണോമിക് സ്കൂളുകള്‍ പൂട്ടുന്നതു സംബന്ധിച്ചു സമയപരിമിതി മൂലം ഇന്നലത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്നു ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.