ലിബിയയില്‍നിന്ന് 50 പേരടങ്ങുന്ന ആദ്യ ബാച്ചിനെ ഇന്നു ടുണീഷ്യയിലേക്കു കൊണ്ടുപോകും
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ കഴിയുന്ന മലയാളികളുടെ 50 പേരടങ്ങുന്ന ആദ്യ സംഘത്തെ ഇന്നു ടുണീഷ്യയുടെ അതിര്‍ത്തിയിലുള്ള എയര്‍പോര്‍ട്ടിലേക്ക് അയയ്ക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവിടേക്കു ഡല്‍ഹിയില്‍നിന്നു ഫ്ളൈറ്റ് അയയ്ക്കുമെന്നും മന്ത്രി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ മെഡിക്കല്‍ സെന്ററില്‍ 350 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി നോക്കുന്നുണ്ട്. അവിടെത്തന്നെയുള്ള മറ്റൊരു ആശുപത്രിയില്‍ 60 പേരും ജോലി ചെയ്യുന്നു. അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മിറ്റഗി എയര്‍പോര്‍ട്ട് വഴി ഇവരെ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സംഘര്‍ഷാവസ്ഥ ഉള്ളതിനാല്‍ 155 കിലോമീറ്റര്‍ അകലെയുള്ള ടുണീഷ്യന്‍ അതിര്‍ത്തിയിലേക്കു കൊണ്ടുപോകാനാണു ശ്രമം. ഇക്കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവിടെ കഴിയുന്നവരില്‍ 118 പേര്‍ തിരിച്ചുപോരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം അവിടെ തുടരാനാണു താത്പര്യപ്പെടുന്നത്. എന്നാല്‍, അവിടെ തുടരുന്നതു സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്െടന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.