ജയചന്ദ്രനെ തലസ്ഥാനത്തെത്തിച്ചു തെളിവെടുപ്പു നടത്തി
ജയചന്ദ്രനെ തലസ്ഥാനത്തെത്തിച്ചു തെളിവെടുപ്പു നടത്തി
Friday, August 1, 2014 10:40 PM IST
തിരുവനന്തപുരം: കൊച്ചി ബ്ളാക്ക്മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ചേര്‍ത്തല സ്വദേശി ജയചന്ദ്രനെ പ്രത്യേക അന്വേഷണ സംഘം തലസ്ഥാനത്തെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണു കൊച്ചിയില്‍നിന്നു ജയചന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. പോലീസ് സംഘം ആദ്യം ജയചന്ദ്രനെ വഞ്ചിയൂര്‍ പോലീസ് സ്റേഷനിലേക്കു കൊണ്ടുപോയി പ്രഭാത ഭക്ഷണം നല്‍കിയശേഷം അവിടെനിന്നു കനത്ത പോലീസ് സന്നാഹത്തോടെ ഇയാള്‍ മുമ്പു താമസിച്ചിരുന്ന കൈതമുക്കിലെ വാടകവീട്ടിലെത്തിച്ചു.

കൈതമുക്കിലെ മൂന്നുനില കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജയചന്ദ്രനെ മൂന്നാംനിലയിലെ മുറിയില്‍ എത്തിച്ച് മുറിതുറന്നു പോലീസ് പരിശോധന നടത്തി. മുറിയില്‍നിന്നു പെന്‍ഡ്രൈവുകളും സിഡികളും സിനിമാ മാഗസിനുകളും പോലീസ് കണ്െടടുത്തു. പിന്നീട് ഇയാളുടെ സുഹൃത്തായ മൂര്‍ത്തിയുടെ കൈതമുക്കിലെ വീട്ടിലേക്കു കൊണ്ടുപോയി. മൂര്‍ത്തിയുടെ വീട് പരിശോധിച്ച പോലീസ് സംഘത്തിനു ജയചന്ദ്രന്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് ലഭിച്ചു.

എംഎല്‍എ ഹോസ്റലിലെ മുറിയില്‍ ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാലും തെളിവുകളില്ലാത്തതിനാലും ഇയാളെ എംഎല്‍എ ഹോസ്റലിലേക്കു തെളിവെടുപ്പിനു കൊണ്ടുപോയില്ല. രണ്ടു വര്‍ഷം മുമ്പാണു ജയചന്ദ്രന്‍ കൈതമുക്കില്‍ വീട് വാടകയ്ക്കെടുത്തത്.


സോളാര്‍ കമ്പനി ബിസിനസും ആശുപത്രികളില്‍ വലിയ ലൈറ്റുകള്‍ സ്ഥാപിക്കുന്ന കരാര്‍ ജോലിയുമാണെന്നാണു പറഞ്ഞിരുന്നതെന്നു വീട്ടുടമ പോലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞു.തുമ്പ പെണ്‍വാണിഭ കേസ്, വെഞ്ഞാറമൂട്ടില്‍ വ്യാപാരി ബ്ളാക്ക് മെയിലിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയചന്ദ്രന്‍ പ്രതിയാണ്. ഈ കേസുകളില്‍ മെഡിക്കല്‍ കോളജ് പോലീസും വെഞ്ഞാറമൂട് പോലീസും ഇയാളെ കസ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. കൊച്ചി സെന്‍ട്രല്‍ അസിസ്റന്റ് കമ്മീഷണര്‍ റെക്സ് റോബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു ജയചന്ദ്രനെ തെളിവെടുപ്പിനായി തലസ്ഥാനത്തെത്തിച്ചത്. തെളിവെടുപ്പു പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞു രണ്ടരയോടെ എറണാകുളത്തേക്കു കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.