ശകുന്തള വധം: പൂജാരിയും ഭാര്യയും അറസ്റില്‍
ശകുന്തള വധം: പൂജാരിയും ഭാര്യയും അറസ്റില്‍
Wednesday, August 20, 2014 11:59 PM IST
കൊണ്േടാട്ടി: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയായ യുവാവും ഭാര്യയും അറസ്റില്‍. പുളിക്കല്‍ അരൂര്‍ നീരോല്‍പ്പില്‍ പരേതനായ മനോഹരന്റെ ഭാര്യ സി.എം.ശകുന്തള (46) കൊല്ലപ്പെട്ട കേസിലാണ് ആന്തിയൂര്‍ക്കുന്ന് വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിലെ പൂജാരി കോഴിക്കോട് കുറ്റ്യാടി മുള്ളന്‍കുന്ന് മരുതോങ്കര മോളൂര്‍മല്‍വീട്ടില്‍ ദുര്‍ഗാപ്രസാദ്(26), ഇയാളുടെ ഭാര്യ ബാലുശേരി ഉണ്ണികുളം പുറായില്‍വീട്ടില്‍ അശ്വതി (21) എന്നിവരെ കൊണ്േടാട്ടി പോലീസ് അറസ്റ് ചെയ്തത്.

കൊലപാതകത്തിനുശേഷം ഇയാള്‍ കൈക്കലാക്കിയ സ്വര്‍ണവും പണവും പോലീസ് കണ്െടടുത്തു. സ്വന്തം വീട്ടില്‍ നിധി മറഞ്ഞുകിടക്കുന്നുണ്െടന്നു വിശ്വസിച്ച ശകുന്തളയെ പ്രത്യേക പൂജയ്ക്കായി കുറ്റ്യാടിയിലെ പൂജാരിയുടെ തറവാട്ടുവീട്ടിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു രണ്ടു ദിവസം കഴിഞ്ഞു ഭാര്യയേയും കൂട്ടി ഈ മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ തള്ളി. തെളിവു നശിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ചതിനാണ് ഭാര്യ അശ്വതി അറസ്റിലാകുന്നത്. കൊലപാതക കുറ്റം ഇരുവരും സമ്മതിച്ചിട്ടുണ്െടന്നു പോലീസ് പറഞ്ഞു.


ഒന്നര മാസം മുന്‍പാണ് ശകുന്തള ദുര്‍ഗാപ്രസാദിനെ പരിചയപ്പെടുന്നത്. നേരത്തെ തന്നെ ഒരു മന്ത്രവാദിനി ഇവരുടെ വീട്ടില്‍ നിധി മറഞ്ഞിരിപ്പുണ്െടന്നു പറഞ്ഞിരുന്നത്രേ. ഇതെടുക്കാനാണ് ഇവര്‍ ദുര്‍ഗാപ്രസാദിനെ സമീപിച്ചത്. ക്ഷേത്രപൂജാരിയായ ദുര്‍ഗാപ്രസാദ് പൂജയും മറ്റുമായി നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു.

കഴിഞ്ഞ എട്ടിനു നിധിയെടുക്കുന്നതിന്റെ ഭാഗമായി ശകുന്തളയുടെ വീട്ടിലെത്തിയ പൂജാരി മരുമകളെ അകറ്റി നിര്‍ത്തി ഇവരുടെ സ്വര്‍ണവും പണവും വച്ചു പ്രത്യേകപൂജ നടത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആരുമറിയാതെ മറ്റൊരു സ്ഥലത്തു സ്വര്‍ണവും പണവും വച്ചു പ്രത്യേക പൂജ നടത്തണമെന്നു നിര്‍ദേശിച്ചത്.

ഇതനുസരിച്ചു കഴിഞ്ഞ 12നു ദുര്‍ഗാപ്രസാദിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ തൊട്ടില്‍പ്പാലം പോലീസ് സ്റേഷന്‍ പരിധിയിലുള്ള മുള്ളന്‍കുന്ന് എന്ന സ്ഥലത്തെ തറവാട്ടുവീട്ടില്‍ എത്തിയ ശകുന്തളയെ കൊലപ്പെടുത്തി ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്നര പവന്‍ സ്വര്‍ണവും 40,000 രൂപയും കൈക്കലാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.