ഒഡേസ സത്യന്‍ നിര്യാതനായി
ഒഡേസ സത്യന്‍ നിര്യാതനായി
Wednesday, August 20, 2014 12:02 AM IST
വടകര: ജനകീയ സിനിമാ സംവിധായകന്‍ ഒഡേസ സത്യന്‍ എന്ന സി.വി.സത്യന്‍ (58) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ചു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സത്യന്‍ അവസാനം വരെ ജനകീയ സിനിമാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വൈകുന്നേരം മൂന്നു മുതല്‍ ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്കാരം വൈകുന്നേരം അഞ്ചിനു നാരായണനഗറിലെ വീട്ടുവളപ്പില്‍.

ജോണ്‍ ഏബ്രഹാമിന്റെ പാതയില്‍ ജനകീയ സിനിമയില്‍ സജീവമായപ്പോഴും സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും മറന്നില്ല. സിപിഐ എംഎല്‍ പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നിട്ടുണ്ട്.


ഇത്രയും യാതഭാഗം, അഗ്നിരേഖ, മോര്‍ച്ചറി ഓഫ് ലൌ, വേട്ടയാടപ്പെട്ട മനസ് എന്നിവ സത്യന്റെ സിനിമകളാണ്. കവി അയ്യപ്പനെക്കുറിച്ചുള്ള മ്യൂസിക്കല്‍ ആല്‍ബമായ ബലിക്കുറിപ്പിനു കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. സിനിമകള്‍ക്കും ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടി. ഫാസിസം വിഷയമായ വിശുദ്ധ പശുവിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണു മരണം.

പരേതരായ ചീരാംവീട്ടില്‍ കുങ്കന്റെയും ചീരുവിന്റെയും മകനാണ്. ജെന്നിയാണു ഭാര്യ. മക്കള്‍: സോയ, സാന്ദ്ര. മരുമകന്‍: അജിത്. സഹോദരങ്ങള്‍: ശിവദാസ്, പരേതനായ രവീന്ദ്രന്‍, ശശീന്ദ്രന്‍, നിര്‍മല, സുലോചന, സുധ, മധു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.