ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ബില്‍ കൂടിയാലോചനകള്‍ക്കു ശേഷം മാത്രം: കെ.എം മാണി
ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ബില്‍ കൂടിയാലോചനകള്‍ക്കു ശേഷം മാത്രം: കെ.എം മാണി
Wednesday, August 20, 2014 12:08 AM IST
പാലാ: ചെറിയ ക്ളിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റു മെഡിക്കല്‍ ലാബുകള്‍ക്കുമെല്ലാം ദോഷകരമാകാവുന്ന ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ബില്‍ സംബന്ധിച്ച് ഐഎംഎ സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ഇവരുടെ അഭിപ്രായം കൂടി മാനിച്ചേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും മന്ത്രി കെ.എം. മാണി.

ഐഎംഎ പാലാ ശാഖയുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം ഓശന മൌണ്ടില്‍ നടന്ന ഐഎംഎ-എഎംഎസ് (അക്കാഡമി ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ്) മധ്യമേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഡൊമിനിക് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.എ.വി. ജയകൃഷ്ണന്‍, ഡോ. വി.ജി. പ്രദീപ്കുമാര്‍, ഡോ. കെ.പി. ബാലകൃഷ്ണന്‍, ഡോ. ദേവദാസ്, ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍, ഡോ. ജി. ഹരീഷ്കുമാര്‍, ഡോ. എ.കെ. ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. വി.എന്‍. ഉണ്ണി, ഡോ. എ.കെ. ദാസ്, ഡോ. ഗോവിന്ദന്‍ ഉണ്ണി, ഡോ. ജി. വിജയകുമാര്‍, ഡോ. രാജേഷ് മുരളീധരന്‍, ഡോ. ചാള്‍സ് പനയ്ക്കല്‍, ഡോ.പോള്‍ ആന്റണി, ഡോ.വി.എല്‍. ജയപ്രകാശ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.