ഭക്ഷ്യവകുപ്പിന്റെ സ്ക്വാഡുകള്‍ പരിശോധന നടത്തി
Friday, August 22, 2014 12:32 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് അരി, മണ്ണെണ്ണ, പഞ്ചസാര, ആട്ട തുടങ്ങിയ റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മറിച്ചുവില്പന, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനും പൊതുവിപണിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരം ജില്ലാ സപ്ളൈ ഓഫീസര്‍മാര്‍ മുതല്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി മൊത്ത ചില്ലറ വ്യാപാരശാലകള്‍, ഗ്യാസ് ഔട്ട്ലെറ്റുകള്‍, പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.


വരുംദിവസങ്ങളിലും തുടര്‍ന്നും പരിശോധന നടത്തുന്നതിനും ഓണസമയത്തു പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ/താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ക്കും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കൃത്യമായ പരിശോധനകള്‍ നടത്തി ക്രമക്കേടുകള്‍ തടയുന്നതിനും അതിലൂടെ വിലനിയന്ത്രണം സാധ്യമാക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി ഓരോ ജില്ലയിലും സ്പെഷല്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചും ഉത്തരവായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.