സര്‍ക്കാരിനു പ്രതിവര്‍ഷം നഷ്ടം 1,811 കോടിയെന്നു കെ.എം. മാണി
സര്‍ക്കാരിനു പ്രതിവര്‍ഷം നഷ്ടം 1,811 കോടിയെന്നു കെ.എം. മാണി
Saturday, August 23, 2014 12:23 AM IST
തിരുവനന്തപുരം: പുതിയ മദ്യനയം മൂലം സര്‍ക്കാരിന്റെ 1,811 കോടി രൂപയുടെ നഷ്ടമാണുണ്ടാവുകയെന്നു ധനമന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതിലൂടെ വില്പനയില്‍ പ്രതിവര്‍ഷം 1,010 കോടി രൂപയുടെ കുറവുണ്ടാവുമെന്നാണു കരുതുന്നത്. വില്പന നികുതിയിനത്തില്‍ 828 കോടിയുടെയും എക്സൈസ് ഡ്യൂട്ടിയില്‍ 39 ഔട്ട്ലെറ്റുകള്‍ പൂട്ടുമ്പോള്‍ 375 കോടി രൂപയുടെയും കുറവ് ഉണ്ടാകും. 418 ബാറുകളുടെ ലൈസന്‍സ് ഫീസ് ഇനത്തില്‍ 92.60 കോടി രൂപ കുറയും. 292 ബാറുകള്‍ക്കു ലൈസന്‍സ് ഫീസ് ഇനത്തിലുള്ള 39 കോടി രൂപ തിരിച്ചു നല്‍കണം.

ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിലൂടെ 12.28 കോടിയുടെ കൂടി നഷ്ടമുണ്ട്. ബിവറേജ് കോര്‍പറേഷന്റെ ഒരു ഔട്ട്ലെറ്റ് അടയ്ക്കുമ്പോള്‍ 11.75 കോടിയാണു സര്‍ക്കാരിനു നഷ്ടം. വിറ്റുവരവ് നികുതിയില്‍ 460 കോടി രൂപ കുറയും. ഇതു പ്രാഥമിക കണക്കാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.


തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാനുമായി പണം കണ്െടത്തുന്നതിനു മദ്യത്തിന്റെ വില്പന നികുതിക്ക് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ 250 കോടി രൂപ സര്‍ക്കാരിനു ലഭിക്കും. ഇപ്പോള്‍ ബാറുകളില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യം ബിവറേജസ് കോര്‍പറേഷന്‍ തിരിച്ചെടുക്കണമെന്ന ഒരു നിര്‍ദേശവുമുണ്െടന്നു ധനകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.