മദ്യവരുമാനത്തിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാന ഖജനാവിലേക്കു ലഭിച്ചത് 7,576 കോടി രൂപ
Saturday, August 23, 2014 12:24 AM IST
തിരുവനന്തപുരം: മദ്യവരുമാനത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവിലേക്കു ലഭിച്ചത് 7,576 കോടി രൂപ സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക പദ്ധതിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ തുക മദ്യത്തിന്റെ വരുമാനത്തിലൂടെയാണു സംസ്ഥാന ഖജനാവിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനം.

7500 കോടി രൂപയാണു കേന്ദ്ര ഫണ്ടിനത്തില്‍ സംസ്ഥാനത്തിനു ലഭിച്ചത്. ഇത്രത്തോളം തുക ബിവറേജസ് കോര്‍പറേഷന്റെ മദ്യ വരുമാനത്തിലൂടെ സംസ്ഥാന ഖജനാവിലെത്തി. ഇതില്‍ 5830.2 കോടി രൂപ മദ്യത്തിന്റെ വില്‍പ്പന നികുതിയിലൂടെയായിരുന്നു ലഭിച്ചത്. 400 രൂപയ്ക്കു താഴെയുള്ള മദ്യത്തിന് 105 ശതമാനവും ഈ തുകയ്ക്കു മുകളിലുള്ള മദ്യത്തിന് 115 ശതമാനവുമാണു സെയില്‍സ് ടാക്സായി ഈടാക്കുന്നത്. കൂടാതെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 1000 കോടിയോളം രൂപയും മെഡിക്കല്‍ സെസ് ഇനത്തില്‍ 404.03 കോടി രൂപയുമാണു ലഭിച്ചത്. 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ 9354 കോടി രൂപയുടെ മദ്യമാണു ബിവറേജസ് കോര്‍പറേഷന്റെ 338 ഔട്ട് ലെറ്റുകള്‍ വഴി വിറ്റഴിച്ചത്.


തൊട്ടു മുന്‍ വര്‍ഷം 8818 കോടി രൂപയുടെ മദ്യമാണു ബിവറേജസ് വഴി വിറ്റത്. ബാറുകളിലേക്കുള്ള മദ്യവും ഇവിടെ നിന്നാണു വാങ്ങുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 46 മദ്യവില്‍പ്പന ശാലകള്‍ വഴി വിറ്റഴിച്ച മദ്യം ഒഴിച്ചുള്ള കണക്കാക്കാണിത്.

കൂടാതെ, 2013- 14ല്‍ സംസ്ഥാനത്തെ 739 ബാറുകളുടെ ലൈസന്‍സ് പുതുക്കിയതിലൂടെ മറ്റൊരു 177 കോടി രൂപയും സംസ്ഥാന ഖജനാവിനു ലഭിച്ചിട്ടുണ്െടന്ന് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാറുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുമ്പോള്‍ സംസ്ഥാനത്തിന് 100 കോടി രൂപയില്‍ താഴെ മാത്രമേ പ്രതി വര്‍ഷ വരുമാന നഷ്ടം മാത്രമേ ഉണ്ടാകുകയുള്ളു. ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കുമ്പോള്‍ മദ്യത്തിലൂടെ ഖജനാവിനു ലഭിക്കേണ്ട തുക പൂര്‍ണമായി നഷ്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.