മദ്യനയത്തില്‍ സമ്മര്‍ദത്തിനു വഴങ്ങിയില്ല: ചെന്നിത്തല
മദ്യനയത്തില്‍ സമ്മര്‍ദത്തിനു വഴങ്ങിയില്ല: ചെന്നിത്തല
Saturday, August 23, 2014 12:14 AM IST
കൊച്ചി: യുഡിഎഫിന്റെ മദ്യനയം ആരുടെയും സമ്മര്‍ദംകൊണ്ടു സ്വീകരിച്ചതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്നണിയുടെ കൂട്ടായ തീരുമാനമാണിത്. ഇതു സംബന്ധിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ബാലിശവും ആത്മാര്‍ഥത ഇല്ലാത്തതുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൊച്ചിയില്‍ കേരള പോലീസ് സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനം സംബന്ധിച്ച ഇടതുമുന്നണിക്ക് ഒരു നയമോ നേതാക്കള്‍ക്കു വ്യക്തമായ അഭിപ്രായമോ ഉണ്ടായിരുന്നില്ല. മദ്യപന്മാരുടെ എണ്ണം കുറച്ചുകൊണ്ടുവരുകയും ഭാവിയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുകയുമാണു സര്‍ക്കാര്‍ ലക്ഷ്യം. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലല്ല. അവയ്ക്കു ലൈസന്‍സ് നല്‍കുന്നതു കേന്ദ്രസര്‍ക്കാരാണ്. അതുകൊണ്ടാണ് അവയുടെ കാര്യത്തില്‍ ഇടപെടാത്തത്.


സര്‍ക്കാരിന്റെ മദ്യനയം കോടതിയെ ബോധ്യപ്പെടുത്തും. പുതിയ സാഹചര്യത്തില്‍ പോലീസിന്റെ ഉത്തരവാദിത്വം കൂടുതല്‍ വര്‍ധിക്കും. സേനയില്‍ കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. മദ്യദുരന്തം ഉണ്ടാകാതിരിക്കാന്‍ പോലീസും എക്സൈസും ശക്തമായ നിലപാട് എടുക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള നിയമത്തില്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

കൊച്ചിയിലും കോഴിക്കോട്ടും പുതിയ സൈബര്‍ സ്റേഷനുകള്‍ സ്ഥാപിക്കും. കൂടുതല്‍ സ്റേഷനുകള്‍ പരിഗണനയിലുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.