ആര്‍പിഎല്‍, ഔഷധി, ഹോംകോ ബോണസ് തര്‍ക്കങ്ങള്‍ പരിഹരിച്ചു
Sunday, August 24, 2014 12:15 AM IST
തിരുവനന്തപുരം: റീഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍സ് ലിമിറ്റഡ്, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ (ഐഎം) കേരള ലിമിറ്റഡ് (ഔഷധി), കേരള സ്റേറ്റ് ഹോമിയോപതിക് കോര്‍പ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് (ഹോം-കോ) എന്നീ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ബോണസ് തര്‍ക്കങ്ങള്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു.

റീ-ഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍ ലിമിറ്റഡിലെ തൊഴിലാളികള്‍ക്കു ബോണസായി 20 ശതമാനവും ബോണസിന് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ക്ക് 6,250 രൂപയും പ്രൊഡക്ഷന്‍ ഇന്‍സെന്റീവായി 18 ശതമാനവും ഓണസമ്മാനമായി 6,000 രൂപയും ലഭിക്കും.

ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് (ഔഷധി)യുടെ ബോണസിനര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും എക്സ്ഗ്രേഷ്യയായി 6,000 രൂപയും ബോണസിന് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ക്ക് ഫെസ്റിവല്‍ അലവന്‍സായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തുകയും എക്സ്ഗ്രേഷ്യയായി 12,000 രൂപയും നല്‍കും. എല്ലാ ആനുകൂല്യങ്ങളും സെപ്റ്റംബര്‍ അഞ്ചിനു മുമ്പായി വിതരണം ചെയ്യും.


കേരള സ്റേറ്റ് ഹോമിയോപതിക് കോര്‍പ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡിലെ തൊഴിലാളികള്‍ക്കു ബോണസായി 16,000 രൂപയും ദിവസ വേതനക്കാര്‍ക്ക് 6,000 രൂപയും ഫെസ്റിവല്‍ അലവന്‍സ്, എല്ലാ തൊഴിലാളികള്‍ക്കും 1,000 രൂപ വിലമതിക്കുന്ന ഓണക്കിറ്റും നല്‍കാന്‍ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.