മദ്യനയം നടപ്പാക്കുക വെല്ലുവിളി നിറഞ്ഞ ദൌത്യം: മന്ത്രി ബാബു
മദ്യനയം നടപ്പാക്കുക വെല്ലുവിളി നിറഞ്ഞ ദൌത്യം: മന്ത്രി ബാബു
Sunday, August 24, 2014 12:04 AM IST
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കിയെടുക്കുകയെന്നത് എക്സൈസ് വകുപ്പിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ ദൌത്യമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ശുഷ്കമായ സൌകര്യങ്ങള്‍ വച്ചുകൊണ്ടാണു വകുപ്പ് മുന്നോട്ടു പോകുന്നത്.

മദ്യനയം നടപ്പാക്കാന്‍ കൂടുതല്‍ ജീവന ക്കാരെ നിയമിച്ചു ഡിപ്പാര്‍ട്ട്മെന്റ് ശക്തിപ്പെടുത്തേണ്ടതു ണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളും ആധുനിക സാങ്കേതിക സൌകര്യങ്ങളും ഒരുക്കണം. അതിനുള്ള നടപടികളുമായി എക്സൈസ് വകുപ്പു മുന്നോട്ടുപോകുകയാണ്. സര്‍ക്കാരെടുത്ത തീരുമാനം പൂര്‍ണമായും നടപ്പാക്കുകയെന്നതാ ണു തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മദ്യനയം നടപ്പാക്കുന്നതില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതു പരിഹരിക്കാനായി കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്. മദ്യവിമുക്തമായ കേരളം എന്നതാണു സര്‍ക്കാരിന്റെ നയം. അതിലേക്കുള്ള സുപ്രധാന നടപടിയാണു പുതിയ മദ്യനയം. ഇത് അല്‍പ്പം വേഗത്തിലായെന്നു മാത്രം. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും ഒരാള്‍ക്കുള്ളതാണെന്നു പറയാനാകില്ല. എല്ലാ ഘടകകക്ഷി നേതാക്കളും ഒരുമിച്ചെടുത്ത തീരുമാനമാണിത്. അതു സര്‍ക്കാരിന്റെ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാന്‍ ബാറുടമകള്‍ക്ക് അവകാശമുണ്ട്. നിയമത്തില്‍ പഴുതുകളില്ലാതെയാണു നയം രൂപീകരിച്ചിരിക്കുന്നത്. അതു നടപ്പാക്കുമ്പോള്‍ നേരിടാവുന്ന വെല്ലുവിളികളെ ശക്തമായി നേരിടും. മദ്യദുരന്തം ഉണ്ടാകുമെന്ന ആശങ്കയൊന്നും തനിക്കില്ല. ഇക്കാര്യത്തില്‍ സമൂഹം മുഴുവനും ഒറ്റക്കെ ട്ടാണ്. മദ്യവില്‍പ്പന കുറയുന്നതുവഴിയുണ്ടാകുന്ന റവന്യൂ നഷ്ടം നികത്താന്‍ ധനമന്ത്രി ബദല്‍ മാര്‍ഗം കണ്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം സംബന്ധിച്ചു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ വിലയിരുത്തുന്നതു പൊതുജനം അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതനുസരിച്ചാണ്. മൂന്നു വര്‍ഷമായി എക്സൈസ് മന്ത്രിയായി തുടരുന്ന തനിക്കെതിരേ എതെങ്കിലും വിധത്തിലുള്ള ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിട്ടില്ല. അടുത്ത രണ്ടു വര്‍ഷവും ഇതേ സ്ഥാനത്തു തുടര്‍ന്നാലും ആരോപണങ്ങള്‍ ഉണ്ടാകില്ലെന്നാണു വിശ്വാസം. തന്റെയോ അടുത്ത ബന്ധുക്കളുടെയോ പേരില്‍ ബാറില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെ ന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.