സൈബര്‍ കുറ്റകൃത്യം: പ്രതിരോധമൊരുക്കും
സൈബര്‍ കുറ്റകൃത്യം: പ്രതിരോധമൊരുക്കും
Sunday, August 24, 2014 12:07 AM IST
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ താമസിയാതെ കേരളത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ രണ്ടു ദിവസമായി നടക്കുന്ന രാജ്യാന്തര സൈബര്‍ സുരക്ഷ പോലീസ് കോണ്‍ഫറന്‍സിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം മൂന്നു വര്‍ഷത്തിനകം നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലാണ്. ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിച്ച് അറിവു നേടാനും വിവരശേഖരണത്തിനും പ്രാപ്തനാക്കുകയാണു ലക്ഷ്യം, ഇതോടൊപ്പം ഇ-ഗവേണന്‍സ് എന്ന ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുമെങ്കിലും ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ നാലു കോടിയോളം മൊബൈല്‍ ഫോണുകളാണ് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നതെന്നാണു കണക്ക്. സാമ്പത്തിക ഇടപാടുകളും മറ്റും ഇതുവഴി നടത്തുന്ന സ്ഥിതിയുണ്ട്. ഇവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു യോജിച്ച ഒരു പരിസ്ഥിതി ഇവിടെ ഉണ്ടാക്കുന്നുണ്െടന്ന് അദ്ദേഹം പറഞ്ഞു.


സൈബര്‍ ലോകം ലോകമെങ്ങുമുള്ള കുറ്റവാളികളാല്‍ കൂടുതല്‍ ആക്രമിക്കപ്പെടാനുള്ള പ്രവണത കൂടിവരികയാണ്. ഇതു മികച്ച ഒരു ഉപകരണമായി മാറ്റാമെന്നതിനൊപ്പം തെറ്റായ കൈകളില്‍ അതിശക്തമായ ഒരായുധവുമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.