കെഎസ്ആര്‍ടിസി യാത്രക്കൂലി കൂടും
Wednesday, August 27, 2014 11:00 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നതിനു കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തുന്നു. 14 രൂപയുടെ ടിക്കറ്റിന് ഒരു രൂപയും 24 രൂപ വരെയുള്ള ടിക്കറ്റിനു രണ്ടു രൂപയും 49 വരെയുള്ള ടിക്കറ്റിനു മൂന്നു രൂപയും 74 വരെയുള്ള ടിക്കറ്റിന് നാലു രൂപയും 99 വരെയുള്ള ടിക്കറ്റിന് അഞ്ചു രൂപയുമാണ് കെഎസ്ആര്‍ടിസി ഇന്‍ഷ്വറന്‍സിനായി യാത്രക്കാരില്‍ നിന്ന് അധികം ഈടാക്കുകയെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 99 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനും അഞ്ചു രൂപയാണ് അധികമായി ഈടാക്കുക.

ഇതുവഴി യാത്രക്കാര്‍ക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷ്വറന്‍സ് ലഭിക്കും. നാല് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടാണു പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. പദ്ധതി അടുത്ത മാസം നടപ്പാക്കും. ബസില്‍ കയറി ടിക്കറ്റ് എടുത്താല്‍ ഉടന്‍ തന്നെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകും. കെഎസ്ആര്‍ടിസിയായിരിക്കും ഇതിനായി പ്രീമിയം അടയ്ക്കുക.


രണ്ടു മാസത്തെ പെന്‍ഷന്‍തുക അടിയന്തരമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 76 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഓണവുമായി ബന്ധപ്പെട്ടു ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. ഉത്സവബത്തയും 4,000 രൂപ അഡ്വാന്‍സും നല്‍കും. എല്ലാം ചേര്‍ത്ത് 108 കോടി രൂപയാണ് ഇതിനായി വേണ്ടിവരികയെന്നും മന്ത്രി പറഞ്ഞു. ഈ മാസത്തെ പെന്‍ഷ ന്‍ അടുത്ത മാസം 20നു മുമ്പു ന ല്‍കും. സഹകരണ ബാങ്കുകളില്‍ നി ന്നും 300 കോടി വായ്പയെടുക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. പാലക്കാട് സ ഹകരണ ബാങ്ക് 11 ശതമാനം പലിശ നിരക്കില്‍ പണം നല്‍കാന്‍ തയാറായിട്ടുണ്െടന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളോടെ കെഎസ്ആര്‍ടിസിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തും. കെഎസ്ആര്‍ടിസിയില്‍ പാഴ്സല്‍ സര്‍വീസും കൊറിയര്‍ സര്‍വീസും ആരംഭിക്കുന്ന കാര്യം അന്തിമഘട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.