ഒമ്പതു ജില്ലകളില്‍ മഴ കുറവ്
Thursday, August 28, 2014 12:12 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ അപ്രതീക്ഷിതമായി വലിയ മഴ ലഭിച്ചെങ്കിലും സംസ്ഥാനം ഇപ്പോഴും മഴക്കമ്മിയില്‍ തന്നെ. വാരാന്ത്യത്തില്‍ ഒരു ശതമാനമായി കുറഞ്ഞ മഴക്കമ്മി ഇന്നലെയോടെ രണ്ടു ശതമാനമായി കൂടി. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇനിയും ശരാശരി മഴ ലഭിച്ചിട്ടില്ല.

ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്തു ലഭിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ മഴ 1733 മില്ലിമീറ്ററാണ്. ദീര്‍ഘകാല ശരാശരി വച്ചു കിട്ടേണ്ടിയിരുന്നത് 1761 മില്ലിമീറ്റര്‍.


എറണാകുളം ജില്ലയില്‍ ശരാശരിയേക്കാള്‍ 11 ശതമാനവും ഇടുക്കിയില്‍ 10 ശതമാനവും അധിക മഴ കിട്ടി. പത്തനംതിട്ടയിലും മലപ്പുറത്തും ആറു ശതമാനം വീതവും കോട്ടയത്ത് അഞ്ചു ശതമാനവും മഴ കൂടുതല്‍ ലഭിച്ചു. കാസര്‍ഗോട്ടാണ് ശരാശരിയില്‍നിന്ന് ഏറ്റവും കുറവു മഴ കിട്ടിയത്. 22 ശതമാനം കുറവ്. തൃശൂര്‍-16, തിരുവനന്തപുരം-13, ആലപ്പുഴ-12, വയനാട്-ഒമ്പത്, കണ്ണൂര്‍-രണ്ട്, കൊല്ലം-രണ്ട് എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ മഴക്കുറവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.