ബസിടിച്ചു മരിച്ച ആനപ്പാപ്പാന്റെ ബന്ധുക്കള്‍ക്ക് 7,79,000 രൂപ നഷ്ടപരിഹാരം
Thursday, August 28, 2014 1:07 AM IST
ചെറുതോണി: കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ച ആനപ്പാപ്പാന്റെ ബന്ധുക്കള്‍ക്ക് കെഎസ്ആര്‍ടിസി 7,79,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തൊടുപുഴ മോട്ടോര്‍ ആക്സിഡന്റ് ക്ളെയിം ട്രിബൂണലിന്റേതാണു വിധി. കൊന്നത്തടി പാറത്തോട് പുല്‍പ്രയില്‍ ഫിലിപ്പ് പത്രോസാണു നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചത്. 2013 മേയ് നാലിനു വാഴക്കുളത്താണു സംഭവം.


പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫിലിപ്പിനെ നിയന്ത്രണംവിട്ട കെഎല്‍ 15 - 9430-ാം നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ച ഫിലിപ്പിനുവേണ്ടി സഹോദരന്‍ കുഞ്ഞൂഞ്ഞ് നല്‍കിയ കേസിലാണു വിധി. വാദിക്കുവേണ്ടി അഡ്വ. അരുണ്‍ തോമസ്, അഡ്വ. കെ.ബി. ശെല്‍വം എന്നിവര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.