പന്ത്രണ്ടുകാരനെ ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്നു തിരിച്ചയച്ച സംഭവത്തില്‍ 5.3 ലക്ഷം രൂപ പിഴ
Thursday, August 28, 2014 1:10 AM IST
മലപ്പുറം: സൌദിയിലുള്ള ഉമ്മയുടെ അടുത്തേക്ക് പോയ പന്ത്രണ്ടുകാരനെ ജിദ്ദ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയും കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഡിവൈഎസ്പിയും ചേര്‍ന്ന് 5,30,000 രൂപ പിഴ അടയ്ക്കണമെന്നു മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2002ല്‍ കോഴിക്കോട് വിമാനത്താവളം വഴി ജിദ്ദയിലേക്കു പോയ മംഗലാപുരം സ്വദേശിയായ ബാലനെ ജിദ്ദ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ച കേസിലാണ് ഉത്തരവ്.

പിഴ സംഖ്യയില്‍ നാലു ലക്ഷം രൂപ പരാതിക്കാരനായ കുട്ടിക്കു നല്‍കാനും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ശിശുക്ഷേമ പദ്ധതിയിലേക്ക് അടക്കാനും ബാക്കി മുപ്പതിനായിരം രൂപ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കാനും ജില്ലാ ഉപഭോക്തൃ കോടതി ജഡ്്ജി കെ.മുഹമ്മദാലി, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിരവടങ്ങിയ ബഞ്ച് ഉത്തരവിട്ടു.


2002 ഫെബ്രുവരി ആറിനാണു സംഭവം. മംഗലാപുരം സ്വദേശി അഹമ്മദ് ആഷറിന്റെ മകന്‍ അദീബ് നബീല്‍(12) സൌദിയിലുള്ള മാതാപിതാക്കളുടെ അടുത്തേക്കായി കോഴിക്കോട് വിമാനത്താവളം വഴി എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലേക്കു യാത്രയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുട്ടിയെ യാത്രയയക്കാന്‍ കൊണ്ടു വന്ന അമ്മാവന്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ യാത്ര ഉറപ്പാക്കിയ ശേഷമാണു മടങ്ങിയത്. എന്നാല്‍, ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ കുട്ടിയെ അവിട എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വച്ചു. പാസ്പോര്‍ട്ടില്‍ വീസ സ്റാമ്പ് ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.