കസ്തൂരിരംഗന്‍ പൂര്‍ണമായി നടപ്പാക്കാനാവില്ല: മുഖ്യമന്ത്രി
കസ്തൂരിരംഗന്‍ പൂര്‍ണമായി  നടപ്പാക്കാനാവില്ല: മുഖ്യമന്ത്രി
Thursday, August 28, 2014 11:55 PM IST
തൃശൂര്‍: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ കേരളം പ്രാമുഖ്യം കൊടുക്കുന്നതു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാമനിലയത്തില്‍ കേന്ദ്രനഗരകാര്യ വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാമുഖ്യം കൊടുക്കുന്നുണ്െടങ്കിലും പൂര്‍ണമായും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു റിപ്പോര്‍ട്ടുകളെ സംബന്ധിച്ചും സര്‍ക്കാരിനു വ്യക്തമായ നിലപാടും അഭിപ്രായവുമുണ്ട്. ഇതു കേന്ദ്രത്തെ ബോധിപ്പിച്ചിട്ടുമുണ്ട്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച പരിസ്ഥിതിലോല മേഖലയിലെ 123 വില്ലേജുകളിലും ജനജീവിതം സംരക്ഷിക്കപ്പെടണം. ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും ഒഴിവാക്കണം. ഏതു റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അടിസ്ഥാന വിദ്യഭ്യാസത്തില്‍ ഉള്‍പ്പെട്ടതാണു പ്ളസ്ടു. ഇതു പരിഗണിച്ചാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. ഇതുസംബന്ധിച്ച എല്ലാ നിലപാടുകളുടെയും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാണ്. 700 പുതിയ ബാച്ചുകള്‍ അനുവദിച്ചതില്‍ യാതൊരു ക്രമക്കേടുമില്ലെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം എല്ലാ സ്കൂളുകളിലും പ്ളസ് ടു വേണമെന്നാണു സര്‍ക്കാരിന്റെ തീരുമാനം. പുതിയ ബാച്ചുകള്‍ അനുവദിച്ചതിലൂടെ ഭീമമായ തുക ചെലവുവരുമെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും 50 കോടി 60 ലക്ഷം രൂപയാണ് ഇതിനുള്ള ചെലവെന്നും മുഖ്യമന്ത്രി കണക്കുകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.