മദ്യനയം നിയമമായി
Friday, August 29, 2014 11:14 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അബ്കാരി നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ 15 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ ഇന്നലെ നോട്ടീസ് നല്‍കി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 712 ബാര്‍ ലൈസന്‍സികള്‍ക്കാണ് അബ്കാരി നിയമ പ്രകാരം നോട്ടീസ് നല്‍കിയത്.

ലൈസന്‍ലസ് റദ്ദാക്കുന്നുവെ ന്നും 15 ദിവസത്തിനുള്ളില്‍ ലൈസന്‍സ് തിരികെ സമര്‍പ്പിക്കണമെന്നുമാണു നോട്ടീസിലെ നിര്‍ദേശം. സെപ്റ്റംബര്‍ 12നു രാത്രിയോടെ ബാറുകള്‍ അടയ്ക്കണം. അന്നു രാത്രി 11 വരെയാണു ബാറുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

വിദേശമദ്യ വിപണന ചട്ടം 36 പ്രകാരം ബാറുടമകള്‍ക്ക് 15 ദിവ സത്തെ സാവകാശമാണു നല്‍കിയിട്ടുള്ളത്. അബ്കാരി ആക്ട് 26 പ്രകാരം ലൈസന്‍സ് തിരികെയെടുക്കാനുള്ള അധികാരം എക്സൈസ് കമ്മീഷണര്‍ക്കുണ്ട്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഈ ചട്ടം ബാധകമാക്കിയാണു ലൈ സന്‍സ് തിരികെയെടുക്കുന്നത്.


എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നോട്ടീസ് നല്‍കിയത്. ലൈസന്‍സിക്ക് നേരിട്ടോ, ചുമതലപ്പെടുത്തിയയാള്‍ക്കോ നോട്ടീസ് ന ല്‍കും. ലൈസന്‍സി ഇല്ലെങ്കില്‍ ബാറില്‍ പതിക്കും. തിരുവനന്തപുരത്തു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസ്കറ്റ്, ചൈത്രം ഹോട്ടലുകളുടെയും ലൈസന്‍സ് നഷ്ടമാകും. ഇവയ്ക്കു പഞ്ചനക്ഷത്ര പദവിയില്ലാത്തതാണു കാരണം.

സംസ്ഥാനത്തെ 418 ബാറുകളുടെ ലൈസന്‍സ് മാര്‍ച്ച് 31 നു ശേഷം പുതുക്കിയിട്ടില്ല. ഏപ്രിലില്‍ ലൈസന്‍സ് പുതുക്കി നല്‍കിയ 312 ബാറുകളില്‍ 20 എണ്ണം പഞ്ചനക്ഷത്ര ഹോട്ടലുകളുടേതാ ണ്. ഇവ ഒഴികെ 292 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാറുകളില്‍ അവശേഷിക്കുന്ന മദ്യശേഖരം ബിവറേജസ് കോര്‍പറേഷന്റെ ഗോഡൌണിലേക്കു മാറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.