പ്ളാനിംഗ് ബോര്‍ഡ് തുടരും: മന്ത്രി കെ.സി. ജോസഫ്
പ്ളാനിംഗ് ബോര്‍ഡ് തുടരും:  മന്ത്രി കെ.സി. ജോസഫ്
Friday, August 29, 2014 12:29 AM IST
പത്തനംതിട്ട: കേരളത്തില്‍ ആസൂത്രണ ബോര്‍ഡ് പ്രവര്‍ത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോകാനാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നു മന്ത്രി കെ.സി. ജോസഫ്.

പത്തനംതിട്ട പ്രസ്ക്ളബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015 - 16 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആസൂത്രണ കമ്മീഷന്‍ ഇല്ലാതാകുന്നതോടെ ബദല്‍ സംവിധാനമെന്തെന്നു കേന്ദ്രം അറിയിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള ധനകാര്യബന്ധം നിലനിര്‍ത്തുന്നതിലും പദ്ധതി പണം വിനിയോഗിക്കുന്നതിലും വലിയ പങ്കാണ് ആസൂത്രണകമ്മീഷനുകള്‍ വഹിച്ചിരുന്നത്. വ്യക്തമായ രൂപമില്ലാതെ കമ്മീഷന്‍ വേണ്െടന്നുവച്ചതു രാജ്യത്തിന്റെ ആസൂത്രണ സമ്പദ്ഘടനയ്ക്കു ദോഷമാണെന്നു മന്ത്രി പറഞ്ഞു.


ആസൂത്രണ ബോര്‍ഡ് ഇല്ലാതാകുന്നത് ഒരു ശൂന്യത തന്നെയായിരിക്കും. വിമാനക്കൂലി വര്‍ധനയിലൂടെ വിമാനക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന പ്രക്രിയയ്ക്ക് അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. തിരക്കുള്ളപ്പോള്‍ യാത്രാക്കൂലി കൂട്ടുന്നതൊഴിവാക്കാന്‍ സീലിംഗ് അനിവാര്യമാണ്. മദ്യനയം സംബന്ധിച്ച തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ കൈക്കൊണ്ടതാണ്. യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണിതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.