പ്ളസ്ടു: സര്‍ക്കാര്‍ അപ്പീല്‍ വിധി പറയാന്‍ മാറ്റി
Friday, August 29, 2014 11:30 PM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെ സംബന്ധിച്ചു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ നല്‍കിയ ഉത്തരവു മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും പ്രശ്നത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്െടന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി. പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും അധിക പ്ളസ്ടു ബാച്ചുകളും പ്രവര്‍ത്തിക്കുന്നതു തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദിക്കുകയായിരുന്നു അദ്ദേഹം. ജസ്റീസ് ആന്റണി ഡൊമിനിക്, ജസ്റീസ് ദാമാ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ തിങ്കളാഴ്ച വിധി പറഞ്ഞേക്കും.


സ്കൂള്‍ വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ നടപടി തുടരുകയായിരുന്നുവെന്നു സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ക്രമവിരുദ്ധമായ നിലപാടു മൂലം നിരവധി സ്കൂളുകള്‍ക്കു പുതിയ ബാച്ചുകള്‍ ലഭിക്കാതെ പോയെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും എതിര്‍വിഭാഗം ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായതോടെ അപ്പീല്‍ വിധി പറയാന്‍ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.