ജയിലുകളില്‍ സിസിടിവി സംവിധാനം വേണമെന്നു ഹൈക്കോടതി
ജയിലുകളില്‍ സിസിടിവി സംവിധാനം വേണമെന്നു ഹൈക്കോടതി
Saturday, August 30, 2014 12:33 AM IST
കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ സിസിടിവി സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നു ഹൈക്കോടതി. കോടതിയെയും ജയിലുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജയിലുകളില്‍ തടവുപുള്ളികള്‍ക്കു വിഐപി പരിഗണന നല്‍കുന്നുവെന്നും ജയിലധികൃതര്‍ തടവുകാരോടു വിവേചനം കാണിക്കുന്നുവെന്നും ആരോപിക്കുന്ന ഹര്‍ജിയിലാണു ജസ്റീസ് എ. ഹരിപ്രസാദിന്റെ ഉത്തരവ്. അബ്കാരി കേസിലെ പ്രതി കല്ലട രാമകൃഷ്ണനു ജയിലിലെ ഉദ്യോഗസ്ഥരില്‍ നിന്നു സഹായം ലഭിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ഹൈക്കോടതിക്കു നല്‍കിയിരുന്നു. അതു ഹര്‍ജിയായി സ്വീകരിച്ച കോടതി ജയില്‍ നവീകരണത്തെക്കുറിച്ചു വിലയിരുത്തിവരികയാണ്.

കാമറകള്‍ ഉള്ള ജയിലുകളില്‍ അതു പ്രവര്‍ത്തിപ്പിക്കാനും ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു.


വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ജയിലില്‍ എന്താണു നടക്കുന്നതെന്നു യഥാസമയം കണാന്‍ കഴിയുമെന്നു കോടതി നിരീക്ഷിച്ചു. കാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനു സാമ്പത്തിക പ്രതിസന്ധിയുണ്െടന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

മൂന്നു മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.നിലവില്‍ മൂന്നു സെന്‍ട്രല്‍ ജയിലുകളിലും അഞ്ചു ജില്ലാ ജയിലുകളിലും ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവി വച്ചിട്ടുണ്െടങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അവ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു പൊതുമരാമത്തു വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 73 ജയിലുകളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.