ബാബുകുമാര്‍ വധശ്രമക്കേസ്: ജാമ്യാപേക്ഷ തള്ളി
Saturday, August 30, 2014 12:35 AM IST
കൊച്ചി: ബാബുകുമാര്‍ വധശ്രമക്കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കണ്െടയ്നര്‍ സന്തോഷ്, പത്തനാപുരം കുരിശടി പെന്റി എഡ്വിന്‍, കിളികൊല്ലൂര്‍ മാന്ത്രിമകപുരം പള്ളിപടിഞ്ഞാറ്റേതില്‍ മഹേഷ് (പുഞ്ചിരി മഹേഷ്) എന്നിവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. ഇവരെ അടുത്ത മാസം പത്തു വരെ റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് അയച്ചു.

അതേസമയം, വ്യാഴാഴ്ച സിബിഐ അറസ്റ് ചെയ്ത അഞ്ചാം പ്രതി വെഞ്ഞാറമൂട് സിഐ വിജയനു കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണു ജാമ്യം. തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുത്, കേരളം വിട്ടുപോകരുത്, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ വ്യസ്ഥകളുമുണ്ട്. പ്രതിയില്‍നിന്നു കണ്ടത്തിെയ പ്രധാന തൊണ്ടിമുതലായ ആക്രമണത്തിനുപയോഗിച്ച കത്തിയും കേസ് രേഖകളും മാറ്റിയതിലൂടെ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണു സിഐയെ സിബിഐ പിടികൂടിയത്. 2011 ജനുവരി 11നാണ് ബാബുകുമാര്‍ ആക്രമിക്കപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.