കെഎസ്ആര്‍ടിസി ഇന്‍ഷ്വറന്‍സ് സെസ് ഏര്‍പ്പെടുത്തല്‍ നീളും
Sunday, August 31, 2014 11:32 PM IST
തിരുവനന്തപുരം: യാത്രാനിരക്കു വര്‍ധയ്നക്കിടയാക്കുന്ന കെഎസ്ആര്‍ടിസിയുടെ ഇന്‍ഷ്വറന്‍സ് സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വൈകും. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ക്കു ഗതാഗത വകുപ്പ് അന്തിമരൂപം നല്‍കാത്തതാണു കാരണം.

സെപ്റ്റംബര്‍ ആദ്യം മുതല്‍ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

നിലവിലുള്ള ഇന്‍ഷ്വറന്‍സിനു പുറമേ യാത്രക്കാര്‍ക്കായി പ്രത്യേക ഇന്‍ഷ്വറന്‍സ് പരിരക്ഷകൂടി ഏര്‍പ്പെടുത്താനാണു കോര്‍പറേഷന്റെ നീക്കം. പോളിസി സംബന്ധിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. അംഗീകൃത ടിക്കറ്റ് നിരക്കിനു പുറമേ അധിക തുക വാങ്ങുന്നതിനാല്‍ നിയമസാധുതയും ഉറപ്പുവരുത്തേണ്ടതുണ്ട്.


മോട്ടോര്‍ വാഹന നിയമപ്രകാരം യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കേണ്ട ബാധ്യത വാഹന ഉടമസ്ഥനായ കോര്‍പറേഷനുണ്ട്.

എന്നാല്‍, നിയമം നിഷ്കര്‍ഷിക്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കു പുറമേയുള്ള പോളിസിയാണ് സെസിലൂടെ നല്‍കുന്നത്. നിലവിലുള്ള ഇന്‍ഷ്വറന്‍സിനു പുറമേ സെസ് കൂടി ഈടാക്കുന്നതു നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

സെസ് പ്രാബല്യത്തിലാകുമ്പോള്‍ സൂപ്പര്‍ ക്ളാസ് സര്‍വീസുകളിലാണ് പ്രധാനമായും ടിക്കറ്റു നിരക്ക് കൂടുന്നത്. 14 രൂപ മുതലുള്ള ടിക്കറ്റുകളില്‍ നിരക്ക് വര്‍ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.