സേലത്തിനടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
സേലത്തിനടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
Sunday, August 31, 2014 11:44 PM IST
കരുവഞ്ചാല്‍(കണ്ണൂര്‍): തമിഴ്നാട്ടിലെ സേലത്തിനടുത്തു കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ സ്വകാര്യ ഫൈനാന്‍സ് ഉടമയടക്കം രണ്ടു മലയാളികള്‍ മരിച്ചു. കരുവഞ്ചാലിലെ കാപ്പിറ്റല്‍ ഗോള്‍ഡ് ഫൈനാന്‍സ് സ്ഥാപന ഉടമ വെള്ളാട് ചൊവ്വേലിക്കുടി തങ്കച്ചന്‍ (45), കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജാക്സണ്‍ (27) എന്നിവരാണു മരിച്ചത്. ബിസിനസ് ആവശ്യാര്‍ഥം ചെന്നൈയിലേക്കു പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച സൈലോ കാര്‍ ഇന്നലെ രാത്രി ഏഴോടെ നിയന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ജാക്സണ്‍ സംഭവസ്ഥലത്തു വച്ചും തങ്കച്ചന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചുവെന്നാണു വിവരം. ജാക്സനാണു വാഹനമോടിച്ചിരുന്നത്.


സ്കറിയ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് തങ്കച്ചന്‍. കൊച്ചുറാണിയാണു ഭാര്യ.

മക്കള്‍: മെബിന്‍സ്, മോബിന്‍സ്. മരുമകള്‍: ചിഞ്ചു കുടിപ്പാറ (നെല്ലിപ്പാറ). വിവരമറിഞ്ഞു മരിച്ചവരുടെ ബന്ധുക്കള്‍ സേലത്തേക്കു തിരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.