പാലാ സെന്റ് തോമസ് കോളജില്‍നിന്ന് അഞ്ചാമത്തെ വൈസ് ചാന്‍സലര്‍
Sunday, August 31, 2014 12:22 AM IST
കോട്ടയം: കേരളത്തില്‍ ഏറ്റവുമധികം വൈസ് ചാന്‍സലര്‍മാരെ സംഭാവന ചെയ്ത കലാലയം എന്ന റിക്കാര്‍ഡ് 64 വര്‍ഷത്തെ പാരമ്പര്യമുള്ള പാലാ സെന്റ് തോമസ് കോളജിനു സ്വന്തമാകുന്നു. എംജി വാഴ്സിറ്റിയുടെ പുതിയ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ഉള്‍പ്പെടെ അഞ്ചു വൈസ് ചാന്‍സലര്‍മാര്‍ ഈ കോളജിലെ മുന്‍ അധ്യാപകരായിരുന്നു. എംജി വാഴ്സിറ്റിയില്‍ മാത്രം മൂന്നു വിസിമാരുടെ മുന്‍കാല പ്രവര്‍ത്തനമണ്ഡലമാണു സെന്റ് തോമസ് കോളജ്. എംജിയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.എ.ടി. ദേവസ്യ, മൂന്നാമത്തെ വൈസ് ചാന്‍സലര്‍ ഡോ.വി.എന്‍. രാജശേഖരന്‍പിള്ള, നാലാമത്തെ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് എന്നിവര്‍ സെന്റ് തോമസ് കോളജിലെ അധ്യാപകരായിരുന്നു.

കൊച്ചിന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്‍നായര്‍ മുമ്പു സെന്റ് തോമസിലെ സ്റാറ്റിസ്റിക്സ് അധ്യാപകനായിരുന്നു. ഡോ. സിറിയക് തോമസ് സെന്റ് തോമസ് കോളജില്‍ പൊളിറ്റിക്സ് മേധാവിയും ഡോ.എ.ടി. ദേവസ്യ ഇക്കണോമിക്സ് പ്രഫസറും ഡോ.രാജശേഖരന്‍പിള്ള കെമിസ്ട്രി അധ്യാപകനുമായിരുന്നു. ഡോ. സിറിയക് തോമസ് കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലറായ ശേഷമാണ് എംജിയില്‍ വിസിയായത്. ഡോ.ബാബു സെബാസ്റ്യന്‍ മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ 1982ലാണ് അധ്യാപകനായി എത്തിയത്.


ഡോ.എ.ടി ദേവസ്യ, ഡോ.യുആര്‍. അനന്തമൂര്‍ത്തി, ഡോ.വിഎന്‍. രാജശേഖരന്‍പിള്ള, ഡോ. സിറിയക് തോമസ്, ഡോ. ജാന്‍സി ജെയിംസ്, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ.എ.വി ജോര്‍ജ് എന്നിവരാണ് എംജി യൂണിവേഴ്സിറ്റിയിലെ മുന്‍ വൈസ് ചാന്‍സലര്‍മാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.