വിലത്തര്‍ക്കം: ഇറക്കുമതി ചെയ്ത 19 വിഗ്രഹങ്ങള്‍ കസ്റഡിയില്‍
Sunday, August 31, 2014 11:32 PM IST
നെടുമ്പാശേരി: സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത കല്ലിലും വെങ്കലത്തിലും തീര്‍ത്ത 19 വിഗ്രഹങ്ങള്‍ മൂല്യനിര്‍ണയ തര്‍ക്കത്തില്‍ ഒമ്പതു മാസമായി കൊച്ചി വിമാനത്താവളത്തില്‍ കസ്റംസ് കസ്റഡിയില്‍ കുടുങ്ങിക്കിടക്കുന്നു.

ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥരാണു വില നിര്‍ണയിക്കേണ്ടത്. ഇതു സംബന്ധിച്ച നടപടികള്‍ അനിശ്ചിതമായി നീളുന്നതാണു പ്രശ്നം.

മുംബൈയിലെ നടേശന്‍ ഹാന്‍ഡിക്രാഫ്റ്റ്സ് ലിമിറ്റഡ് തിരുവനന്തപുരം ശാഖയ്ക്കുവേണ്ടിയാണു കാര്‍ഗോ കോംപ്ളക്സ് വഴി വിഗ്രഹങ്ങള്‍ ഇറക്കുമതി ചെയ്തത്. ഇവ കൊണ്ടുപോകാന്‍ വന്നപ്പോള്‍ സ്ഥാപനത്തിന്റെ ഉടമകള്‍ അഞ്ചു ലക്ഷം രൂപയാണു വിഗ്രഹങ്ങളുടെ മൂല്യമായി പറഞ്ഞത്. എന്നാല്‍, ഇതിനു കോടികള്‍ വിലവരുമെന്നാണു തൃശൂരില്‍നിന്ന് എത്തിയ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധനയില്‍ കണ്െടത്തിയത്.


വിഗ്രഹങ്ങളുടെ മൂല്യം സംബന്ധിച്ചു കസ്റംസ് ഉദ്യോഗസ്ഥരും സ്ഥാപനത്തിന്റെ പ്രതിനിധികളും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണു മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നുവെന്നാണ് ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.