ടൈറ്റാനിയം അഴിമതിക്കേസ്: എജിയുടെ നിയമോപദേശവും തേടും
ടൈറ്റാനിയം അഴിമതിക്കേസ്: എജിയുടെ നിയമോപദേശവും തേടും
Monday, September 1, 2014 11:47 PM IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി വിജിലന്‍സ് ഡയറക്ടര്‍ തേടും.

വിജിലന്‍സ് ലീഗല്‍ സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസുമായി മുന്നോട്ടുപോകാതെ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശംകൂടി സ്വീകരിക്കണമെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എജിയുടെ നിയമോപദേശം തേടുന്നത്. വിജിലന്‍സ് ലീഗല്‍ സെല്‍ നല്‍കിയ നിയമോപദേശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നട ത്തേണ്ടതില്ലെന്നു വ്യക്തമാക്കിയിരുന്നു.

വിജിലന്‍സ് സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാന ത്തില്‍ മാത്രം നടപടി സ്വീകരിക്കാ തെ, സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേശകനായ എജിയുടെ അഭിപ്രായം കൂടി തേടുന്നത് ഉചിതമാകുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന്റെ തെളിവുകള്‍ ഇല്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ നിയമനടപടി പാടില്ലെന്നായിരുന്നു വിജിലന്‍സ് അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്.


എന്നാല്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ദുരൂഹമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡംഗങ്ങളെയും നിര്‍മാണ കമ്പനി പ്രതിനിധികളെയും പ്രതിയാക്കി കേസെടുക്കാം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും ദുരൂഹത നിലനില്‍ക്കുന്നുവെന്നു കണ്െടത്തുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അറിയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ യൂണിറ്റ് സെല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.

കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പത്തു പേര്‍ക്കെതിരേ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കഴിഞ്ഞ ദിവസം ഉത്തര വിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.