ഓണം വിപണന മേളയില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധ
ഓണം വിപണന മേളയില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധ
Tuesday, September 2, 2014 12:23 AM IST
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റേഡിയം ഗ്രൌണ്ടില്‍ സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തുന്ന ഓണം വിപണന മേളയില്‍ ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് ഇന്നലെ മിന്നല്‍ പരിശോധന നടത്തി.

പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായി പൊതുവിപണികളില്‍ ഭക്ഷ്യവകുപ്പ് സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധന കര്‍ശനമാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സിവില്‍ സപ്ളൈസ് കമ്മീഷണര്‍ക്കാണു പരിശോധനയുടെ ചുമതല. കരിഞ്ചന്തയോ പൂഴ്ത്തിവയ്പോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

വിപണനമേളകളിലെ തിരക്കിനനുസരിച്ചു കൌണ്ടറുകളുടെ എണ്ണം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിയുടെ വില വര്‍ധിപ്പിച്ചിട്ടുണ്െടങ്കിലും കൂടുതല്‍ അളവില്‍ അരി ഉപഭോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. വെളിച്ചെണ്ണയും അരിയും ഉള്‍പ്പെടെ 13 നിത്യോപയോഗ സാധനങ്ങള്‍ക്കു സിവില്‍ സ്പ്ളൈസ് വകുപ്പ് സബ്സിഡി നല്‍കും. വെളിച്ചെണ്ണ, അരി, മുളക് എന്നിവയുടെ വിലയില്‍ മാത്രമേ വര്‍ധനയുള്ളൂ. സപ്ളൈകോ ഓണം വിപണിയില്‍ വിതരണം ചെയ്യുന്ന മുളക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഗുണനിലവാരം തൃപ്തികരമാണെന്നു മന്ത്രി അറിയിച്ചു.


പൊതുവിപണിയില്‍ 200 രൂപ വരെയാണു വെളിച്ചെണ്ണ വില. കിലോയ്ക്ക് 75 രൂപയിലേറെ സബ്സിഡി നല്‍കുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ഫെയറുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

വകുപ്പിനു സര്‍ക്കാര്‍ അനുവദിക്കുന്ന തുക അനുസരിച്ചു പൊതുവിപണികളില്‍ കൃത്യമായ ഇടപെടലുകള്‍ സിവില്‍ സ്പ്ളൈസ് നടത്തുന്നുണ്ട്. സപ്ളൈകോയ്ക്ക് 120 കോടി രൂപയാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനു പുറമേ സപ്ളൈകോയുടെ തനത് ഫണ്ടും വിപണികളില്‍ ഇടപെടുന്നതിനു വിനിയോഗിക്കുന്നുണ്ട്. ഫണ്ടിന്റെ കുറവ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.