സ്വര്‍ണമാലയും പണവും തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റില്‍
സ്വര്‍ണമാലയും പണവും തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റില്‍
Tuesday, September 2, 2014 12:27 AM IST
കൊച്ചി: സുഹൃത്തുക്കളെ പരിചയപ്പെടുത്താമെന്നു പറഞ്ഞു ലോഡ്ജിലേക്കു വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ഏഴേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാലകളും 9,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു എന്ന കേസില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ കാസര്‍ഗോഡ് സ്വദേശികളായ മൂന്നു പ്രതികളെ പോലീസ് അറസ്റ് ചെയ്തു. കുന്നിലപ്പിള്ളി റോഡില്‍ മുനീര്‍ (22), പച്ചിലംപാറ മസ്ജിദിനടുത്ത് റഫീഖ് മന്‍സിലില്‍ ഷറഫുദീന്‍ എന്നിവരും പതിനേഴുകാരനായ മറ്റൊരു പ്രതിയുമാണ് അറസ്റിലായത്.

എറണാകുളം മറൈന്‍ഡ്രൈവില്‍ പരിചയപ്പെട്ട അയ്യപ്പന്‍കാവ് സ്വദേശി സെബാസ്റ്യനെ കഴിഞ്ഞ മാസം അഞ്ചിനാണു പതിനേഴുകാരന്‍ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുപോയത്. അവിടെ പ്രതികള്‍ സെബാസ്റ്യന്റെ പോക്കറ്റിലുണ്ടായിരുന്ന അഞ്ചേകാല്‍ പവന്‍ വരുന്ന താലിമാലയും കഴുത്തില്‍ കിടന്നിരുന്ന രണ്ടു പവന്‍ മാലയും 9,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പ്രതികള്‍ സെബാസ്റ്യനെയും കൂട്ടി ലോഡ്ജില്‍ നിന്നിറങ്ങി കെഎസ്ആര്‍ടിസി സ്റാന്‍ഡിനു തെക്കുവശത്തു വിവേകാനന്ദ റോഡില്‍ എത്തിയപ്പോള്‍ മര്‍ദിച്ചു തള്ളിയിട്ടു സ്വര്‍ണവുമായി കടന്നെന്നാണു കേസ്.


സെന്‍ട്രല്‍ സിഐ നിസാമുദീന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വ്യാജവിലാസം കൊടുത്താണു ലോഡ്ജില്‍ മുറിയെടുത്തതെന്നു വ്യക്തമായി. കാസര്‍ഗോഡ് മഞ്ചേശ്വരം ഭാഗത്ത് ഒരാഴ്ചയോളം തങ്ങി ക്രിമിനല്‍ സ്വഭാവമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു പോലീസിനു പ്രതികളെ പിടികൂടാനായത്.

സ്വര്‍ണം പണയം വയ്ക്കാന്‍ പ്രതികളെ സഹായിച്ച ഉപ്പള സ്വദേശി പ്രതീഷ്, പ്രതികള്‍ക്കു പണം എത്തിച്ചുകൊടുത്ത മുഹമ്മദ് റിയാസ് എന്നിവരെ കഴിഞ്ഞ 13ന് അറസ്റ്ചെയ്തിരുന്നു. ഇവര്‍ പണയം വച്ച മാല കണ്െടടുത്തു. പതിനേഴുകാരനെ സിജെഎം കോടതിയിലും മറ്റു പ്രതികളെ ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.