ഫെയര്‍ സ്റേജ് പുനഃക്രമീകരണം റിപ്പോര്‍ട്ട് ലഭിച്ചശേഷമെന്നു മന്ത്രി
ഫെയര്‍ സ്റേജ് പുനഃക്രമീകരണം റിപ്പോര്‍ട്ട് ലഭിച്ചശേഷമെന്നു മന്ത്രി
Wednesday, September 3, 2014 12:30 AM IST
കൊച്ചി: ബസുകളുടെ ഫെയര്‍ സ്റേജിന്റെ കാര്യത്തില്‍ ജസ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എറണാകുളം പ്രസ് ക്ളബില്‍ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പറഞ്ഞു. ഫെയര്‍ സ്റേജ് സംബന്ധിച്ച പൊതുവായ തീരുമാനമാണു റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടാകുക. പ്രത്യേക കേസുകള്‍ അതത് ആര്‍ടിഒമാര്‍ക്കു പരിഹരിക്കാന്‍ അധികാരമുണ്ട്. കെഎസ്ആര്‍ടിസിയില്‍ 76 കോടി രൂപയുടെ പെന്‍ഷന്‍ കുടിശിക സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു. ഈ മാസം അഞ്ചിനു നല്‍കേണ്ട സെപ്റ്റംബറിലെ പെന്‍ഷന്‍ മാത്രമാണു ശേഷിക്കുന്നത്. അത് 20നു വിതരണം ചെയ്യും.

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ദീര്‍ഘദൂരയാത്രക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഷ്ടത്തിലോടുന്ന ബസുകള്‍ എന്തിനാണു നിലനിര്‍ത്തുന്നതെന്നു കോടതി പരാമര്‍ശം നടത്തിയിട്ടുണ്ട്. ഏതാണ്ട് 2,000 ബസുകള്‍ നഷ്ടത്തിലോടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനു കളക്ഷന്‍ പരിധി വയ്ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പരിധിക്കു താഴെ വരുന്ന ബസുകള്‍ യാത്രക്കാരുടെ ആവശ്യമനുസരിച്ച് മാത്രം സര്‍വീസ് നടത്തുന്ന തരത്തില്‍ പുനഃക്രമീകരിക്കും.


മള്‍ട്ടിആക്സില്‍ വാഹനങ്ങളുടെ കളക്ഷന്‍ മോശമാണെങ്കില്‍ അതു മറ്റു റൂട്ടുകളിലേക്കു മാറ്റും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍വീസിന്റെ കാര്യത്തില്‍ നമുക്കു പല കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടിവരും. എറണാകുളത്തുനിന്നു സര്‍വീസ് നടത്തുന്ന ഇത്തരം വണ്ടികളുടെ കളക്ഷന്‍ മോശമാണെന്നു വ്യക്തമായിട്ടുണ്ട്. ആ സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കാന്‍ എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.