സ്കൂളില്‍നിന്നു പുറത്താക്കിയ അധ്യാപകന്‍ ലോഡ്ജില്‍ മരിച്ചനിലയില്‍
സ്കൂളില്‍നിന്നു പുറത്താക്കിയ അധ്യാപകന്‍ ലോഡ്ജില്‍  മരിച്ചനിലയില്‍
Wednesday, September 3, 2014 12:32 AM IST
പാലക്കാട്: സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കിയ അധ്യാപകനെ മലമ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്െടത്തി. നാദാപുരം എടച്ചേരി സ്വദേശി അനീഷ് കുമാറി(34)നെയാണ് ഇന്നലെ പുലര്‍ച്ചെ മലമ്പുഴ ഉല്ലാസ് ലോഡ്ജില്‍ കൈഞരമ്പ് മുറിച്ചു മരിച്ചനിലയില്‍ കണ്െടത്തിയത്.

മലപ്പുറം മുന്നിയൂര്‍ ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അനീഷ്കുമാറിനെ ലാബില്‍ ഷൂസിട്ടു കയറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മാനേജ്മെന്റ് പുറത്താക്കിയിരുന്നു. മാനേജ്മെന്റിന്റെ പ്രതിനിധിയായ പ്യൂണിനെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സസ്പെന്‍ഷന്‍ കാലാവധി ഒരുവര്‍ഷവും നാലുമാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാനേജരുടെ ദുര്‍വാശിയാണ് കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ഭരണ, പ്രതിപക്ഷ സംഘടനകള്‍ പറയുന്നു. അനീഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ സമരരംഗത്തായിരുന്നു. ഓണത്തിനു മാനേജരുടെ വീട്ടുപടിക്കല്‍ സമരം ആരംഭിക്കാനിരിക്കെയാണ് അനീഷ് കുമാര്‍ മരിച്ചത്. കഴിഞ്ഞദിവസവും സമര ത്തെക്കുറിച്ച് ആലോചിക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മുസ്ളിം ലീഗ് നേതാവുകൂടിയായ സ്കൂളിന്റെ മാനേജര്‍.


അനീഷ്കുമാര്‍ മലപ്പുറം മുന്നിയൂര്‍ ഹൈസ്കൂളിലെ കെഎസ്ടിഎ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മലമ്പുഴ പോലീസ് മൃതദേഹം ഇന്‍ക്വസ്റ് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.