തൊഴില്‍ തട്ടിപ്പ്: ഖത്തറില്‍ നിന്ന് 70 യുവാക്കള്‍ തിരിച്ചെത്തി
Wednesday, September 3, 2014 12:26 AM IST
നെടുമ്പാശേരി: തൊഴില്‍ തട്ടിപ്പിനിരയായ 70 യുവാക്കള്‍ ഖത്തറില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ കൊച്ചിയില്‍ വന്നിറങ്ങിയ ഇവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. വിമാനത്താവളത്തില്‍നിന്നു സിഐഎസ്എഫിന്റെ വണ്ടിയിലാണ് എല്ലാവരെയും ആലുവ റെയില്‍വേ സ്റേഷനിലെത്തിച്ചത്.

തിരുവനന്തപുരത്തെ ഫൊഗോക്സ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയാണ് ഇവരെ കയറ്റിവിട്ടത്. ഡ്രൈവര്‍ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഓഫര്‍ ചെയ്തിരുന്ന കുറഞ്ഞ ശമ്പളം 40,000 രൂപ ആയിരുന്നത്രെ. ട്രാവല്‍ ഏജന്‍സി ടിക്കറ്റ് ചാര്‍ജിനു പുറമെ ഓരോരുത്തരില്‍നിന്നു 40,000 മുതല്‍ 95,000 രൂപവരെ വാങ്ങിയിട്ടുണ്െടന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇതില്‍ ആര്‍ക്കും ഖത്തറില്‍ ഡ്രൈവര്‍ ജോലി കിട്ടിയില്ല. കേവലം 8,000 രൂപ ശമ്പളമുള്ള ക്ളീനിംഗ് പണിക്കാണ് ഇവരെ നിയോഗിച്ചത്. ഇവര്‍ ജോലി ബഹിഷ്കരിച്ച് ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് എംബസി മുഖേനയാണ് ഇവരെ നാട്ടിലെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.