'കൊയ്നോനിയ 2014' കരിസ്മാറ്റിക് സംഗമം ഇന്നു സമാപിക്കും
 കൊയ്നോനിയ 2014  കരിസ്മാറ്റിക് സംഗമം ഇന്നു സമാപിക്കും
Monday, September 15, 2014 12:31 AM IST
കൊച്ചി: ദൈവികമായ അഭിഷേകം സ്വീകരിച്ചു വചനശ്രൂഷാരംഗത്തു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി തങ്ങളുടെ ശുശ്രൂഷകള്‍ നിര്‍വഹിക്കണമെന്നു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ എപ്പിസ്കോപ്പല്‍ അഡ്വൈസര്‍ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കലിസ്റ് ഓര്‍മിപ്പിച്ചു. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെയും കേരള സര്‍വീസ് ടീമിന്റെയും (കെഎസ്ടി) സംയുക്താഭിമുഖ്യത്തില്‍ കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകരുടെ അഖില കേരളസംഗമം 'കൊയ്നോനിയ 2014' ല്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.


കരിസ്മാറ്റിക് മേഖലയിലെ ശുശ്രൂഷകളിലൂടെ സഭയും സമൂഹവും കൂടുതല്‍ നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കാശേരി സമ്മേളനത്തില്‍ സന്ദേശം നല്‍കും. 11നു നടക്കുന്ന സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ നേതൃത്വത്തിലുള്ള രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.