റബര്‍ സംഭരണത്തിനു കൂടുതല്‍ തുക അനുവദിക്കും: മന്ത്രി കെ.എം. മാണി
റബര്‍ സംഭരണത്തിനു കൂടുതല്‍ തുക അനുവദിക്കും: മന്ത്രി കെ.എം. മാണി
Tuesday, September 16, 2014 12:23 AM IST
കോഴിക്കോട്: കമ്പോളവിലയേക്കാള്‍ അധികവില നല്‍കി നടത്തിവരുന്ന റബര്‍ സംഭരണം ഊര്‍ജിതപ്പെടുത്തുമെന്നു ധനമന്ത്രി കെ.എം. മാണി. ഇതിനായി ഇതിനകം 25 കോടി രൂപ അനുവദിച്ചു. സംഭരണപുരോഗതി വിലയിരുത്തി ആവശ്യമെങ്കില്‍ ഇനിയും തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

തോട്ടുമുക്കം - മൈസൂര്‍പ്പറ്റ - തോട്ടക്കാട് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. മോയിന്‍കുട്ടി എംഎല്‍എ അധ്യക്ഷനായിരുന്നു.

റബര്‍ മിശ്രിതം ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് ഉള്‍പ്പെടെ സ്വാഭാവിക റബറിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്െടന്നു ധനമന്ത്രി പറഞ്ഞു. സ്വാഭാവിക റബറിന്റെ വിലയിടിവ് ഉത്കണ്ഠാജനകമാണ്. അന്താരാഷ്്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര കമ്പോളത്തെ പ്രതികൂലമായി ബാധിച്ചത്. വിദേശരാജ്യങ്ങളില്‍നിന്നു റബര്‍ നിര്‍മിത ഉത്പന്നങ്ങള്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതും റബര്‍ വിലയിടിയുന്നതിന് ഇടയാക്കി. ഐഎസ്എന്‍ആര്‍ ഗ്രേഡ് റബറാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിനെക്കാള്‍ ഏതാണ്ട് 30 രൂപ കുറവാണിതിന്. ഇതിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആഭ്യന്തരവിലയെ സാരമായി ബാധിക്കുന്നു. അതിനാല്‍ ഐഎസ്എന്‍ആര്‍ 20 യുടെ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുകയും ചെയ്യണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.