വിക്രമന്റെ കൂട്ടാളികളുടെ വീടുകളില്‍ റെയ്ഡ്
Tuesday, September 16, 2014 11:46 PM IST
തലശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂരിലെ ഇളന്തോടത്ത് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി വിക്രമന്റെ മൊഴിയില്‍ പറഞ്ഞിട്ടുള്ള കൂട്ടാളികളുടെ വീടുകളില്‍ ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തി. രണ്ടു ഘട്ടങ്ങളിലായി പറഞ്ഞ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണു റെയ്ഡ് നടത്തിയത്. എന്നാല്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പരിശോധനയ്ക്കെത്തുമ്പോള്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്.

ഇന്നലെ പകല്‍ മുഴുവന്‍ വിക്രമനെ അന്വേഷണസംഘം ചോദ്യംചെയ്തു. തലശേരി പോലീസ് സ്റേഷനില്‍നിന്നു രാവിലെ ഒമ്പതരയോടെ എഎസ്പി ഓഫീസിനോടു ചേര്‍ന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനത്ത് എത്തിച്ച വിക്രമനെ രാത്രി ഒന്‍പതുവരെ വിവിധ ഘട്ടങ്ങളിലായി ചോദ്യംചെയ്യുകയും തുടര്‍ന്നു തിരികെ സ്റേഷനില്‍ എത്തിക്കുകയുമാണു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ച അന്വേഷണസംഘം ഇതിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്. എന്നാല്‍, ഇനിയും വ്യക്തമായ ചിത്രത്തിലേക്ക് എത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല. ഇതിനിടെ വിക്രമന്‍ മൊഴിയില്‍ ചൂണ്ടിക്കാട്ടിയ രണ്ടുപേര്‍ പോലീസ് കസ്റഡിയിലായതായി പ്രചാരണമുണ്ട്. ഇക്കാര്യം അന്വേഷണസംഘം നിഷേധിച്ചു. ക്രൈംബ്രാഞ്ച് എസ്പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്നലെ ചോദ്യം ചെയ്തത്. കേസന്വേഷണം സിബിഐക്കു വിട്ടുകൊണ്ടു വിജ്ഞാപനം ഇറങ്ങിയതോടെ അന്വേഷണം മന്ദഗതിയിലായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ശേഖരിച്ച വിശദാംശങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ട തെളിവുകള്‍ രേഖപ്പെടുത്തുന്ന നടപടിയിലാണ് ഇപ്പോള്‍ അന്വേഷണസംഘം.


അന്വേഷണം സിബിഐ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം വരാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മെല്ലെപ്പോക്കിലായിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് വിക്രമന്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്െടങ്കിലും വ്യാപക പരിശോധനയ്ക്ക് ഇനിയും അന്വേഷണസംഘം തയാറായിട്ടില്ല.

കഴിഞ്ഞ നാലുദിവസത്തെ ചോദ്യംചെയ്യലില്‍ തന്റെ കൂട്ടാളികളായ പലരുടെയും പേരുകള്‍ വിക്രമന്‍ അന്വേഷണസംഘത്തോടു പറഞ്ഞിട്ടുണ്െടങ്കിലും അവരില്‍ ആരെയും പ്രതിചേര്‍ക്കുകയോ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുകയോ ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.