മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ കീഴുദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Wednesday, September 17, 2014 12:40 AM IST
തൃശൂര്‍: മുഖ്യമന്ത്രി നല്‍കുന്ന പല നിര്‍ദേശങ്ങളും കീഴുദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായാണ് അനുഭവമെന്നു തൃശൂര്‍ ആര്‍ച്ചബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സെന്റ് തോമസ് കോളജിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വയംഭരണ പദവി പ്രഖ്യാപിച്ച ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍കൂടിയായ മാര്‍ താഴത്ത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവസരം നല്‍കുന്നതുമാക്കണം. വളര്‍ച്ചയ്ക്ക് അനുയോജ്യമായ നടപടികളുണ്ടാകണം. സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റില്‍ വിദ്യാഭ്യാസ വിദഗ്ധരെയാണു നിയോഗിക്കേണ്ടത്. അദ്ദേഹം നിര്‍ദേശിച്ചു. കേരളത്തിലെ ആദ്യത്തെ കോളജായ സെന്റ് തോമസ് കോളജിനു സ്വയംഭരണ പദവി എത്രയോ കാലംമുമ്പേ ലഭിക്കേണ്ടതായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികലമായ നയങ്ങളാണു തടസമായത്- ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ സ്വകാര്യ കോളജുകള്‍ക്കായി 158 ഏക്കര്‍ സ്ഥലം നല്‍കി. എന്നിട്ടും സെന്റ് തോമസ് കോളജ് നിലകൊള്ളുന്ന ഒരു ഏക്കര്‍ സ്ഥലം അനുവദിക്കാതെ വൈകിപ്പിച്ചു. സെന്റ് തോമസ് കോളജിനോടു മാത്രമുണ്ടായിരുന്ന വിവേചനം അവസാനിപ്പിച്ചു സ്ഥലം അനുവദിച്ചതിലും സ്വയംഭരണാവകാശം പ്രഖ്യാപിച്ചതിലും ആര്‍ച്ച്ബിഷപ് കൃതജ്ഞത പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.