മനോജ് വധം: ചോരക്കറ പുരണ്ട വാളുകള്‍ പരിശോധനയ്ക്ക്
മനോജ് വധം: ചോരക്കറ പുരണ്ട വാളുകള്‍ പരിശോധനയ്ക്ക്
Friday, September 19, 2014 11:57 PM IST
തലശേരി: മാലൂര്‍ മുണ്ടയോട്ടെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍നിന്നു കണ്െടത്തിയ രക്തക്കറയോടു കൂടിയ വാളുകള്‍ ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാണെന്ന സംശയം ബലപ്പെടുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണു നാലു വാളുകള്‍ കണ്െടത്തിയത്. ഇതില്‍ രണ്ടു വാളുകളിലാണു രക്തക്കറയുള്ളത്. വാളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. അക്രമം നടത്തിയതിനു ശേഷം ഒളിപ്പിച്ചതാകാം വാളുകളെന്നാണു പ്രാഥമിക നിഗമനം. രക്തക്കറ മാഞ്ഞിട്ടില്ലാത്തതിനാല്‍ അടുത്തകാലത്ത് ഉപയോഗിച്ചതാണു വാളുകളെന്നും കരുതുന്നു. വാളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മനോജ് വധവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. വാളുകള്‍ കണ്െടത്തിയ സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിനുശേഷം മുഖ്യപ്രതി വിക്രമന്‍ കതിരൂരില്‍നിന്നു കണ്ണൂര്‍ വരെയെത്തിയ ഇന്നോവയില്‍ രക്തക്കറ കണ്െടത്തിയിട്ടുണ്ട്. ഇതു നേരത്തേ പോലീസ് കസ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് പരിശോധനയിലാണു രക്തക്കറ കണ്െടത്തിയത്. ഇന്നോവയുടെ ഉടമ റിജുവിനെയും ഡ്രൈവര്‍ രഞ്ജിത്തിനെയും അന്വേഷണസംഘം ഇന്നലെയും ചോദ്യംചെയ്തു. ഇവര്‍ പോലീസ് കസ്റഡിയിലാണ്.

ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടുള്ള സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍ ഇന്നലെ ഹാജരായില്ല. തിരുവനന്തപുരത്തു പാര്‍ട്ടി ക്ളാസില്‍ പങ്കെടുക്കാന്‍ പോയിട്ടുള്ള ധനഞ്ജന്‍ ഇന്നു ഹാജരാകുമെന്നാണു സൂചന.


കുറ്റം സമ്മതിക്കുകയും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളടക്കം വ്യക്തമാക്കുകയുംചെയ്ത വിക്രമന്‍ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കു തയാറായിട്ടില്ലെന്നാണു സൂചന. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കൃത്യത്തിനുശേഷം മറ്റൊരു സംഘത്തിനു കൈമാറിയെന്നു പറഞ്ഞ വിക്രമന്‍ ആയുധങ്ങള്‍ എവിടെനിന്നാണു കിട്ടിയതെന്നു വ്യക്തമാക്കുന്നില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും പ്രതി മൌനംപാലിക്കുകയാണ്. കൂടുതല്‍ സാക്ഷിമൊഴികള്‍ ലഭിച്ചാല്‍ മാത്രമേ വിക്രമനില്‍നിന്നു വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊലപാതക ദിവസം രാവിലെ ഏഴു മുതല്‍ വിക്രമന്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ ഏഴു പ്രതികളുടെയും മൊബൈല്‍ഫോണുകള്‍ ഓഫായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. ഇവരുടെ ഫോണുകളുടെ കോള്‍ ലിസ്റ് പരിശോധിച്ചെങ്കിലും കൊലപാതകത്തിനു മുമ്പ് സംശയാസ്പദമായ രീതിയില്‍ ഇവരുമായി ആരെങ്കിലും ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അറിയുന്നു.

കൊലയില്‍ നേരിട്ടു പങ്കെടുത്ത പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്െടങ്കിലും വിക്രമനൊഴികെയുള്ളവരുടെ പേരുകള്‍ കോടതിയില്‍ നല്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇനിയും തയാറായിട്ടില്ല. പ്രതിപ്പട്ടിക കോടതിയില്‍ നല്കിയാല്‍ പ്രതികള്‍ കീഴടങ്ങാനാണു സാധ്യത. എന്നാല്‍, കേസിനു കൂടുതല്‍ വ്യക്തത വരുത്താതെ പ്രതികള്‍ കീഴടങ്ങിയാല്‍ അതു കേസിനെ ദുര്‍ബലമാക്കുമെന്നു പോലീസ് കരുതുന്നു. പ്രതിപ്പട്ടിക നല്കും മുമ്പുതന്നെ പ്രതികളെ പിടിക്കാനാകുമോ എന്നാണു നോക്കുന്നത്. ഇതിനായി വ്യാപകമായ റെയ്ഡുകള്‍ നടത്തിവരി കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.