എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളക്കരം ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടുണ്ട്: മന്ത്രി പി.ജെ. ജോസഫ്
എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളക്കരം ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടുണ്ട്: മന്ത്രി പി.ജെ. ജോസഫ്
Friday, September 19, 2014 11:51 PM IST
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ല്‍ വെള്ളക്കരം ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടുണ്െടന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. 1999ല്‍ð 10,000 ലിറ്ററിന് 20 രൂപ ആയിരുന്ന വെള്ളക്കരം 2008ല്‍ 40 രൂപയാക്കി. അതേസമയം, ഈ സര്‍ക്കാര്‍ 10,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് യാതൊരു വര്‍ധനയും വരുത്തിയിട്ടില്ല.

1999ല്‍ 10000 ലിറ്റര്‍ മുതല്‍ 30,000 ലിറ്റര്‍ വരെ ഓരോ കിലോ ലിറ്ററിനും മൂന്നു രൂപ വീതമായിരുന്നു ഈടാക്കിയിരുന്നത്. 2008ല്‍ 10000 ലിറ്റര്‍ മുതല്‍ 20000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിന് അഞ്ചു രൂപയായി വര്‍ധിപ്പിച്ചു. 20000 ലിറ്റര്‍ മുതല്‍ 30000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിന് കിലോ ലിറ്ററിന് മൂന്നു രൂപ എന്നത് ആറു രൂപയാക്കിയും 30000 ലിറ്റര്‍ മുതല്‍ 40000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിന് അഞ്ചു രൂപയെന്നത് 10 രൂപയാക്കിയും 40000 ലിറ്റര്‍ മുതല്‍ 50000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിന് അഞ്ചു രൂപയെന്നത് 14 രൂപയാക്കിയും വര്‍ധിപ്പിക്കുകയാണുണ്ടായത്. 1999ല്‍ 50000 ലിറ്ററിനു മുകളില്‍ 7.35 രൂപയായിരുന്നത് 2008ല്‍ 25 രൂപയായും വര്‍ധിപ്പിച്ചു.


എന്നാല്‍, കഴിഞ്ഞ തവണ വര്‍ധിപ്പിച്ചതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ വര്‍ധന 50 ശതമാനം മാത്രമേ വരുന്നുള്ളൂ. ചില ഉയര്‍ന്ന സ്ളാബുകളില്‍ മാത്രമാണ് 60 ശതമാനം വര്‍ധനയുള്ളത്. കേരള വാട്ടര്‍ അഥോറിറ്റി നല്കുന്ന വെള്ളത്തിന് 2012-13ലെ കണക്കുകള്‍ പ്രകാരം ഒരു കിലോലിറ്ററിന് 20 രൂപയാണ് ചെലവുവരുന്നത്. ഇതിനു ശരാശരി എട്ടു രൂപ മാത്രമാണു വരവായി ലഭിക്കുന്നത്. ഓരോ കിലോ ലിറ്റര്‍ വെള്ളം വില്‍ക്കുമ്പോഴും വാട്ടര്‍ അഥോറിറ്റി 12 രൂപ നഷ്ടത്തിലാണു കുടിവെള്ളം വിതരണം ചെയ്യുന്നത്: മന്ത്രി ജോസഫ് വ്യക്തമാക്കി. 2008 നുശേഷം കേരള വാട്ടര്‍ അഥോറിറ്റി വെള്ളത്തിന്റെ നിരക്ക് ഇപ്പോഴാണ് പുതുക്കി നിശ്ചയിക്കുന്നതെന്നും മന്ത്രി ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.