സ്വകാര്യസ്ഥാപനത്തില്‍ ഒരു കോടിയുടെ വൈദ്യുതിമോഷണം പിടിച്ചു
Sunday, September 21, 2014 12:11 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം കണ്െടത്തി. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിമോഷണ വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ഒരു കോടി രൂപയുടെ അനധികൃത വൈദ്യുതി ദുരുപയോഗം കണ്െടത്തിയത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരി ശോധന നടത്തിയത്.
മറ്റു ചിലയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണം നടത്തിയവരില്‍നിന്ന് 4.21 ലക്ഷം രൂപ പിഴ ചുമത്തി. കൊല്ലത്തെ ആന്റിപവര്‍ തെഫ്റ്റ് സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുണ്ടറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാര്‍ഷികാവശ്യത്തിനായുള്ള കണക്ഷന്‍ ദുരുപയോഗം ചെയ്തതിനു രണ്ട് ഉപയോക്താക്കള്‍ക്ക് 29,000 രൂപ പിഴ ചുമത്തി. പുറമേ, രണ്ട് അനധികൃത എക്സ്റന്‍ഷന്‍ കണ്ടുപിടിച്ചതിന് 75,000 രൂപയും സര്‍വീസ് ലൈന്‍ ലൂപ്പ് ചെയ്തതിന് 1,00,000 രൂപയും പിഴ ചുമത്തി. കിളികൊല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അനധികൃത എക്സ്റന്‍ഷന്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് 45,000 രൂപ പിഴ ചുമത്തി.


കോട്ടയം യൂണിറ്റ് നടത്തിയ പരിശോധനയില്‍ പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ കണ്െടത്തിയ വൈദ്യുതി ദുരുപയോഗത്തിന് 50,000 രൂപയും തിരുവല്ല സെക്ഷന്റെ പരിധിയില്‍നിന്ന് 5,979 രൂപയും പിഴ ചുമത്തി. ആലപ്പുഴ നോര്‍ത്ത് സെക്ഷന്റെ പരിധിയില്‍ ഗാര്‍ഹിക കണക്ഷന്‍ ഹോം സ്റേയ്ക്കായി ദുരുപയോഗം ചെയ്തതായി കണ്െടത്തി 36,000 രൂപ പിഴ ചുമത്തി.

ചിറയിന്‍കീഴ് സെക്ഷന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണത്തിന് 50,000 രൂപയും വൈദ്യുതി ദുരുപയോഗം ചെയ്തതിനു മറ്റൊരു ഉപഭോക്താവിന് 30,000 രൂപ പിഴയും ചുമത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.