അവധിവിലയിലും താഴ്ച; റബര്‍ കര്‍ഷകര്‍ക്കു ദുരിതം
അവധിവിലയിലും താഴ്ച; റബര്‍ കര്‍ഷകര്‍ക്കു ദുരിതം
Sunday, September 21, 2014 12:21 AM IST
കോട്ടയം: കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു റബര്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ആര്‍എസ്എസ് നാല് ഗ്രേഡിന് 124 രൂപയും തരംതിരിക്കാത്ത റബറിന് 115 രൂപയുമായി താഴ്ന്നതോടെ കടുത്ത സാമ്പത്തിക നഷ്ടമാണു കര്‍ഷകര്‍ നേരിടുന്നത്. ബാങ്കോക്ക് വില 99 രൂപയിലെത്തിയതോടെ ഇറക്കുമതിയുടെ തോത് വര്‍ധിക്കുകയാണ്. ഡിസംബര്‍ വരെ അവധി വ്യാപാരവും 110 രൂപയില്‍ താഴെയായിരിക്കെ വില വര്‍ധനയ്ക്കുള്ള സാധ്യത വിരളമായിരിക്കുന്നു.

ഇപ്പോഴത്തെ നിലയില്‍ കേന്ദ്രം ഇറക്കുമതി നിരോധിച്ചാല്‍പ്പോലും ഇക്കൊല്ലത്തേക്കുള്ള റബര്‍ വ്യവസാകള്‍ക്ക് സ്റോക്കുണ്ട്. 2015 ജനുവരിയിലേക്കുള്ള ഇറക്കുമതി കരാറുകളാണു വ്യവസായികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംഭരണം, തറവില ഉള്‍പ്പെടെയുള്ള സാമ്പത്തിക ആശ്വാസം നല്‍കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധം രൂക്ഷമാവുകയാണ്. നഷ്ടവിലയിലെത്തിയതോടെ ചെറുകിട കര്‍ഷകര്‍ വളവും തുരിശടിയും നടത്താത്തതിനാല്‍ ഉത്പാദനത്തില്‍ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതിനൊപ്പമാണു കാലാവസ്ഥാ വ്യതിയാനവും റബര്‍കൃഷിക്ക് ആഘാതമായിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ 26നു കൊച്ചിയിലെത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ റബര്‍ കാര്‍ഷിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.