രണ്ടു ലക്ഷം രൂപയ്ക്ക് പലിശ ആറു ലക്ഷം; വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍
രണ്ടു ലക്ഷം രൂപയ്ക്ക് പലിശ ആറു ലക്ഷം; വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍
Tuesday, September 23, 2014 12:24 AM IST
കുമളി: ബ്ളേഡ് പലിശക്കാരുടെ ഭീഷണിയില്‍ മനം നൊന്തു വീട്ടമ്മ ജീവനൊടുക്കി. രണ്ടാംമൈല്‍ പച്ചിലമാക്കല്‍ സണ്ണിയുടെ ഭാര്യ ലിസിയെയാണു(45) വീടിനു സമീപം ഇവരുടെ കോഴിഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്. മകളുടെ വിവാഹാവശ്യത്തിന് ലിസി നാലുവര്‍ഷംമുമ്പു രണ്ടു ലക്ഷം രൂപ അയല്‍വാസിയും സുഹൃത്തുമായ യുവതിയില്‍നിന്നു പലിശയ്ക്കു വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ലിസിക്കു തുക മടക്കിനല്‍കാനായില്ല. തുടര്‍ന്നു മുതലും പലിശയും ചേര്‍ത്ത് അഞ്ചു ലക്ഷം രൂപ കണക്കാക്കി ലിസിയുടെ അഞ്ചു സെന്റ് സ്ഥലം സെന്റിന് ഒരുലക്ഷം രൂപ നിരക്കില്‍ ബ്ളേഡ് പലിശക്കാരി എഗ്രിമെന്റ്ചെയ്തു വാങ്ങി. പതിനഞ്ചു ദിവസം മുമ്പാണു കരാറുണ്ടാക്കിയത്.


കരാറിന്റെ കാലാവധി തീരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേ, കഴിഞ്ഞദിവസം വായ്പക്കാരിയും സംഘവും ലിസിയുടെ വീട്ടിലെത്തി പലിശമാത്രം ആറു ലക്ഷം രൂപയാണെന്നും വീണ്ടും മൂന്നു ലക്ഷം രൂപകൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും മകളുടെ ഭര്‍തൃവീട്ടിലേക്കു ഫോണ്‍ചെയ്ത് ഇവരെ അപമാനിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനെത്തുടര്‍ന്നാണു വീട്ടമ്മ ജീവനൊടുക്കിയതെന്നു പറയുന്നു. ലിസിയുടെ മൃതദേഹം ഇന്നു വൈകുന്നേരം നാലിന് അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സംസ്കരിക്കും. പരേത വലിയതോവാള പുളിക്കക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: നീതു, സിസ്റര്‍ റോസിലി, നിതിന്‍. മരുമകന്‍: റെജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.