എസ്ഐ റാങ്ക് ലിസ്റ്: പിഎസ്സി യോഗത്തില്‍ തീരുമാനമായില്ല
Tuesday, September 23, 2014 12:35 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എസ്ഐ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) നിയമനത്തിനുള്ള റാങ്ക് പട്ടിക പുനക്രമീകരിക്കുന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗത്തിലും തീരുമാനമായില്ല. വിശദമായ ചര്‍ച്ച ആവശ്യമുണ്െടന്നു ചൂണ്ടിക്കാട്ടി ഈ വിഷയം അടുത്ത യോഗത്തിലേക്കു മാറ്റുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരേ വിധി ബാധിക്കാനിടയുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രിംകോടതിയില്‍ പോകുന്നതിന് തയാറെടുക്കുകയാണ്. അങ്ങനെയെങ്കില്‍ സുപ്രീംകോടതിയില്‍ പിഎസ്സി കക്ഷിചേരേണ്ടതുണ്േടായെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. മെയിന്‍ ലിസ്റും സപ്ളിമെന്ററി ലിസ്റും പ്രത്യേകം തിരിച്ച് എസ്ഐ റാങ്ക് ലിസ്റ് തയാറാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഹൈക്കോടതി ഉത്തരവിനെതിരേ പിഎസ്സി സ്വന്തം നിലയില്‍ അപ്പീല്‍ പോകേണ്ട എന്ന അഭിപ്രായമാണു കമ്മീഷനുള്ളത്. ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാല്‍ എസ്ഐ നിയമനം വീണ്ടും നിയമക്കുരുക്കിലാവും. എസ്ഐ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയില്‍ 49 മാര്‍ക്ക് നേടാത്ത സംവരണ വിഭാഗക്കാരെ ഉപപട്ടികയിലേക്കു മാറ്റണമെന്ന കേരള അഡ്മിനസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.


ഈ ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ നിയമനം കിട്ടി പരിശീലനം നേടുന്ന 40 പേരുടെ നിയമന ശിപാര്‍ശ പിഎസ്സിക്കു പിന്‍വലിക്കേണ്ടിവരും. ഇവരെ ഉപപട്ടികയിലേക്കു മാറ്റുകയും ഇതേ സമുദായത്തില്‍നിന്നു മുഖ്യപട്ടികയില്‍ മുന്നിലുള്ളവര്‍ക്ക് നിയമന ശിപാര്‍ശ അയയ്ക്കുകയും ചെയ്യേണ്ടി വരും.

പിഎസ്സി റാങ്ക് ലിസ്റിന്റെ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ശിപാര്‍ശ സംബന്ധിച്ചും ഇന്നലത്തെ യോഗത്തില്‍ തീരുമാന മായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.