ജോയ്സ് ജോര്‍ജുമായി ചര്‍ച്ചയില്ല: മന്ത്രി തിരുവഞ്ചൂര്‍
ജോയ്സ് ജോര്‍ജുമായി  ചര്‍ച്ചയില്ല: മന്ത്രി തിരുവഞ്ചൂര്‍
Wednesday, October 1, 2014 12:41 AM IST
തൊടുപുഴ: കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള കലുങ്ക് പൊളിച്ച സംഭവത്തില്‍ ജോയ്സ് ജോര്‍ജ് എംപിയുമായി ചര്‍ച്ചയില്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎസ്യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

വനപാലകര്‍ കലുങ്കുപൊളിച്ചതില്‍ പ്രതിഷേധിച്ചു ജോയ്സ് ജോര്‍ജ് എംപി നിരാഹാരം അനുഷ്ഠിച്ചിരുന്നു. അഞ്ചുദിവസം നീണ്ട വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ഇടതുനേതാക്കളുടെ ഇടപെടലോടെയാണു ജോയ്സ് ജോര്‍ജ് എംപി അവസാനിപ്പിച്ചത്. എന്നാല്‍, മൂന്നു മീറ്ററില്‍ കൂടുതല്‍ റോഡ് പണിയാന്‍ അനുവദിച്ച ഫോറസ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്നും മന്ത്രി ഇന്നലെ തൊടുപുഴയില്‍ പറഞ്ഞു.


കൊട്ടക്കാമ്പൂര്‍ ഭൂമിവിവാദത്തില്‍ റവന്യു സെക്രട്ടറി നിവേദിത പി.ഹരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നാലിനു കുറത്തിക്കുടി ആദിവാസി കോളനി സന്ദര്‍ശിച്ചു കാര്യങ്ങള്‍ നേരില്‍ മനസിലാക്കാനാണു തന്റെ പദ്ധതിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. പി.ടി.തോമസ് എക്സ് എംപി, ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ്, എം.ടി. തോമസ്, കെ.വി.സിദ്ധാര്‍ഥന്‍, ജാഫര്‍ഖാന്‍ മുഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.