കയറ്റുമതി ചെയ്തില്ലെങ്കില്‍ റബര്‍ കടലില്‍ തള്ളണമെന്നു കെ.എം. മാണി
കയറ്റുമതി ചെയ്തില്ലെങ്കില്‍ റബര്‍ കടലില്‍ തള്ളണമെന്നു കെ.എം. മാണി
Wednesday, October 1, 2014 12:29 AM IST
കോട്ടയം: സബ്സിഡി നല്‍കി റബര്‍ കയറ്റുമതി ചെയ്യണമെന്നും അല്ലാത്തപക്ഷം റബര്‍ കടലില്‍ തള്ളുകയോ കത്തിച്ചു കളയുകയോ ചെയ്യണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റബറിന്റെ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണമെന്നാണു കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. റബര്‍ ഇറക്കുമതി മാത്രമല്ല റബര്‍ ഉത്പന്നങ്ങളും വന്‍ തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ സമ്പൂര്‍ണമായ നിരോധനമാണ് ഉണ്ടാകേണ്ടത്. റബര്‍ വിലയിടിവില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വിപണിയില്‍ മിച്ചമുള്ള റബര്‍ സംഭരിക്കണം. റബര്‍ സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ല. റബര്‍ സംഭരണത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സാമ്പത്തികസഹായവുമാണു നല്‍കി വരുന്നത്. രണ്േടാ മൂന്നോ രൂപ വില കൂട്ടി റബര്‍ സംഭരിച്ചിട്ടു കാര്യമില്ല. 150 രൂപ തറവില നിശ്ചയിക്കണം. ഇതിനു കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൂടിയുണ്െടങ്കിലേ സാധിക്കൂ. റബര്‍ ബോര്‍ഡ് കര്‍ഷകരില്‍നിന്നും പിരിക്കുന്ന സെസ് കര്‍ഷകരെ സഹായിക്കാന്‍ പ്രയോജനപ്പെടുത്തണം. കേന്ദ്ര ഗവണ്‍മെന്റും റബര്‍ബോര്‍ഡും കര്‍ഷകരെ രക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്നും ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി മാണി പറഞ്ഞു. റബര്‍ കര്‍ഷകരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും അനാഥമാക്കില്ല. കര്‍ഷകരെ ബൂര്‍ഷ്വാസികളെന്നു വിളിച്ചപ്പോള്‍ അവര്‍ അധ്വാനവര്‍ഗമാണെന്നു പറഞ്ഞ ഏക പാര്‍ട്ടി കേരള കോണ്‍ഗ്രസാണ്. കേരളമൊട്ടാകെ ഉയര്‍ത്തിയ ഈ മുദ്രാവാക്യമാണ് കര്‍ഷകരുടെ പുരോഗതിക്കു കാരണമായത്. കര്‍ഷകര്‍ക്ക് അന്നും ഇന്നും എന്നും അത്താണിയും ആശ്രയവും കേരള കോണ്‍ഗ്രസ് മാത്രമാണെന്നും മാണി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.