പ്രസവം ചിത്രീകരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കു കീഴ്ക്കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി
പ്രസവം ചിത്രീകരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കു കീഴ്ക്കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി
Thursday, October 2, 2014 12:30 AM IST
കൊച്ചി: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മൂന്നു കുട്ടികള്‍ ജനിച്ച പ്രസവശസ്ത്രക്രിയ മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തി വാട്സ് ആപ്പില്‍ പ്രദര്‍ശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാര്‍ക്കു കീഴ്ക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. കീഴ്ക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പോലീസ് രജിസ്റര്‍ ചെയ്ത കേസിലുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നു ജസ്റീസ് വി.കെ. മോഹനന്‍ ഉത്തരവില്‍ പറഞ്ഞു.


കഴിഞ്ഞ ജൂലൈ 18നു നടന്ന ശസ്ത്രക്രിയ ചിത്രീകരിച്ചതു സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റുകളായ ഡോ. വി.വി. മധുസൂദനന്‍, ഡോ. ടി.വി. മനോജ്കുമാര്‍, അനസ്തെറ്റിസ്റ് ഡോ. പി.പി. സുനില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. അറസ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. മൂവരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.